സർക്കാരിനെ വെട്ടിലാക്കി കെ.എസ്.എഫ്. ഇ വിജിലൻസ് റെയ്ഡ് ; മുഖ്യമന്ത്രി അറിയാതെ പരിശോധന നടക്കില്ലെന്ന് സി.പി.എം നേതാക്കൾ : പോർക്കളത്തിൽ ഒറ്റപ്പെട്ട് മുഖ്യമന്ത്രി

സർക്കാരിനെ വെട്ടിലാക്കി കെ.എസ്.എഫ്. ഇ വിജിലൻസ് റെയ്ഡ് ; മുഖ്യമന്ത്രി അറിയാതെ പരിശോധന നടക്കില്ലെന്ന് സി.പി.എം നേതാക്കൾ : പോർക്കളത്തിൽ ഒറ്റപ്പെട്ട് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാന സസർക്കാരിന് കീഴിലുള്ള ഏറ്റവും വിശ്വാസ്യതയേറിയ സാമ്പത്തികസ്ഥാപനമാണ് കെ.എസ്.എഫ്.ഇ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ തന്നെ സ്ഥാപനത്തിൽ വിജിലൻസ് നടത്തിയ പരിശോധന തീർത്തും അപ്രതീക്ഷിതമായിരുന്നു.

സ്വർണ്ണക്കടത്തിൽ ചുടങ്ങി വിവിധ കേന്ദ്ര ഏജൻസികൾ സർക്കാരിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുമ്പോഴാണ് സർക്കാരിനെ വെട്ടിലാക്കി വിജിലൻസിന്റെ പുതിയ പരിശോധന. കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് സി.പി.എം ചർച്ചചെയ്യുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്ക് പിന്നിൽ പിണറായി വിജയനാണെന്നാണ് സിപിഎമ്മിനുള്ളിൽ തന്നെയുള്ള പരക്കെയുള്ള ആരോപണം. മുഖ്യമന്ത്രിയുമായി അടുപ്പമുള്ളയാളാണ് പരാതിക്കാരനെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി അറിയാതെ കെ.എസ്.എഫ്.ഇ പോലൊരു സ്ഥാപനത്തിൽ വിജിലൻസ് പരിശോധന നടത്തില്ലെന്ന് സി പി എം നേതാക്കളും പരസ്യമായി അറിയിച്ച് കഴിഞ്ഞു. ഇതോടെ ധനമന്ത്രിക്കെതിരെയാണ് മുഖ്യനെന്ന് വ്യക്തമാകുകയും ചെയ്യുന്നുണ്ട്.

സർക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനം റെയ്ഡ് ചെയ്യാനുള്ളത് ആരുടെ വട്ടാണെന്നായിരുന്നു വിഷയത്തോട് തോമസ് ഐസക് രൂക്ഷമായി വിമർശിച്ചത്. റെയ്ഡ് ചെയ്യുമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും എന്നാൽ, ധനമന്ത്രിയെ ഇക്കാര്യം അറിയിച്ചില്ല എന്നും വേണം കരുതാൻ.

മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചത് മുതൽ ഐസക് പിണറായി പോര് തുടങ്ങുകയും ചെയ്തിരുന്നു. വി എസ് പിണറായി പോരിന് സമാനമായിരുന്നു ഇതും. തുടക്കമിട്ടത് പിണറായി തന്നെ. അവസരം കിട്ടിയപ്പോൾ ധനമന്ത്രിയും വടിയെടുത്തു.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെ അദ്ദേഹത്തിനെതിരെ പാളയത്തിൽ പടയൊരുക്കത്തിനു തുടക്കം കുറിച്ചത് തോമസ് ഐസക് ആണെന്നാണ് പാർട്ടിക്കുള്ളിലെ അടക്കംപറച്ചിൽ.

മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിൽ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ ശക്തികളിലൊരാളായ കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിക്കൊപ്പം നിൽക്കാൻ ആളില്ലാതാവുകയും ചെയ്തു. ഏതായാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത്തരം പോരുകൾ ആർക്കൊക്കെ ഗുണം ചെയ്യുമെന്ന് കാത്തിരുന്ന് വേണം കാണാൻ.