കൊറോണക്കാലത്തും പാക്കിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയുടെ നാശം..! ഇങ്ങനെ പോയാൽ കാശ്മീർ പിടിച്ചെടുക്കാൻ 700 വർഷം വേണ്ടി വരും; ഇന്ത്യയ്ക്കു നേരെ മിസൈൽ പ്രയോഗിക്കണമെന്നു കാശ്മീർ മന്ത്രിയുടെ നിർദേശം പാക്കിസ്ഥാനോട്

കൊറോണക്കാലത്തും പാക്കിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയുടെ നാശം..! ഇങ്ങനെ പോയാൽ കാശ്മീർ പിടിച്ചെടുക്കാൻ 700 വർഷം വേണ്ടി വരും; ഇന്ത്യയ്ക്കു നേരെ മിസൈൽ പ്രയോഗിക്കണമെന്നു കാശ്മീർ മന്ത്രിയുടെ നിർദേശം പാക്കിസ്ഥാനോട്

തേർഡ് ഐ ബ്യൂറോ

കറാച്ചി: കൊറോണക്കാലത്തും ഇന്ത്യയെ നശിപ്പിക്കാനുള്ള തന്ത്രങ്ങളുമായി പാക്കിസ്ഥാൻ. പാക്ക് അധീന കാശ്മീരിലെ മന്ത്രിയാണ് ഇപ്പോൾ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുന്നതിനും, മിസൈൽ പ്രയോഗിക്കുന്നതിനും വേണ്ട നിർദേശം നൽകാൻ ഇമ്രാൻഖാനെ ഉപദേശിക്കുന്നത്. ഇന്ത്യയെ ആക്രമിച്ച് കാശ്മീർ പിടിച്ചെടുത്തില്ലെങ്കിൽ 700 വർഷം കഴിഞ്ഞാലും ഇത് സാധിക്കില്ലെന്നാണ് ഇപ്പോൾ ഈ മന്ത്രിയുടെ ഉപദേശം.

ഇന്ത്യയുമായി ഇനി ചർച്ചകൾ നടത്തേണ്ടതില്ലെന്നും ആക്രമണമാണ് വേണ്ടതെന്നുമാണ് പാക് അധീന കശ്മീർ മന്ത്രി രാജ ഫാറൂഖ് ഹൈദർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചർച്ചക്ക് പകരം ഇന്ത്യയെ ആക്രമിക്കണമെന്ന് ഹൈദർ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെടുകയായിരുന്നു.
നിയന്ത്രണ രേഖക്ക് സമീപമുള്ള ഗ്രാമങ്ങളിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ഹൈദർ ഇക്കാര്യം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുമായി ചർച്ചകൾ നടത്തിയിട്ട് പ്രയോജനമില്ല. പകരം സൈന്യത്തെ ഉപയോഗിച്ച് ആക്രമിക്കണം. നിലവിൽ ഇമ്രാൻ ഖാൻ പിന്തുടരുന്ന നയങ്ങളെയും വിമർശിച്ച ഹൈദർ ഇങ്ങനെ മുന്നോട്ട് പോകുകയാണെങ്കിൽ കശ്മീരിനെ സ്വതന്ത്രമാക്കി പാകിസ്താനുമായി ചേർക്കാൻ 700 വർഷം കഴിഞ്ഞാലും സാധിക്കില്ലെന്നും പറഞ്ഞു.

ഇന്ത്യ പാക് അധീന കശ്മീരിലെ കാലാവസ്ഥ പ്രവചനം നടത്തിയതിനു പകരമായി ന്യൂഡൽഹിയിലെ കാലാവസ്ഥ പ്രവചനം തങ്ങളും നടത്തണമെന്ന് ഹൈദർ ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. നേരത്തെ, ജമ്മു കശ്മീരിൽ മുൻപ് നടന്ന ഭീകരാക്രമണങ്ങളെ നിസാരവത്ക്കരിച്ചും ഹൈദർ പ്രസ്താവന ഇറക്കിയിരുന്നു.

ലോകം മുഴുവൻ കൊറോണ ഭീതിയെ നേരിടുമ്പോഴാണ് ഇന്ത്യയെ ആക്രമിക്കണമെന്നും തകർക്കണമെന്നുമുള്ള ഭീഷണിയുമായി ഇപ്പോൾ പാക്കിസ്ഥാൻ രംഗത്ത് ഇറക്കിയിരിക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ ലോകത്തെ മുഴുവൻ ഞെട്ടിച്ചിട്ടുണ്ട്.