Saturday, April 25, 2026

കോട്ടയം കോഴിചന്ത ജംങ്ഷന് സമീപം മാർക്കറ്റ് റോഡിൽ ഡീസൽ തീർന്ന് നടുറോഡിൽ കിടന്ന നാഷണൽ പെർമിറ്റ് ലോറിക്ക് ഇൻഷുറൻസില്ല, ടാക്സ് ,ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുമില്ല; ലോറി ഓടിയെത്തിയത് പുനെയിൽ നിന്ന് കോട്ടയത്തേക്ക്; വാളയാറിൽ മോട്ടോർ വാഹന വകുപ്പിലും, പൊലീസിലും ജോലി ചെയ്യുന്നത് പഴം വിഴുങ്ങികളായ ഉദ്യോഗസ്ഥരോ? അതോ കൈക്കൂലിക്കാരോ? ട്രാഫിക് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തത് ഗതാഗതക്കുരുക്കുണ്ടാക്കുന്നുവെന്ന് തേർഡ് ഐ ന്യൂസിൽ നിന്നും അറിയിച്ചതിനേ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം കോഴിചന്ത ജംഗ്ഷന് സമീപം മാർക്കറ്റ് റോഡിൽ ഡീസൽ തീർന്ന് കിടന്ന ലോറിക്ക് ഇൻഷുറൻസില്ല, ടാക്സ് ഇല്ല ,ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ല. ലോറി ഓടിയെത്തിയത് പുനെയിൽ നിന്ന് ഒരു ലോഡ് സവോളയുമായി കോട്ടയത്തേക്ക്.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടുകൂടി കോഴി ചന്തയിൽ പൂനെയിൽ നിന്ന് സവാളയുമായി എത്തിയ ലോറി ഡീസൽ തീർന്ന് നടുറോഡിൽ കുടുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറി നടുറോഡിൽ കുടുങ്ങി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുവെന്ന് തേർഡ് ഐ ന്യൂസിൽ നിന്ന് ട്രാഫിക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രാഫിക് എസ്എച്ച്ഒ ഹരിഹരൻ്റെ നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർന്ന് ലോറിയുടെ രേഖകൾ പരിശോധിക്കുകയുമായിരുന്നു.

ട്രാഫിക് എസ്ഐക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നും ടാക്സ് അടച്ചിട്ടില്ലെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും തിരിച്ചറിയുന്നത്. ഈ വാഹനം രണ്ട് ദിവസം മുൻപാണ് പൂനെയിൽ നിന്ന് കേരളത്തിലേക്ക് യാത്ര തുടങ്ങിയത്.

നാല് സംസ്ഥാനങ്ങൾ കടന്നാണ് ലോറി കോട്ടയത്ത് എത്തിയത്. വാളയാറിൽ കേരള പൊലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കർശന പരിശോധന കഴിഞ്ഞാണ് കേരളത്തിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ ഇവിടങ്ങളിലൊക്കെ വാഹനത്തിൻ്റെ യാതൊരുവിധ രേഖകളും പരിശോധിച്ചില്ലെന്നും ലോറിക്കാരൻ കൊടുത്ത കൈക്കൂലി വാങ്ങി പോക്കറ്റിലിട്ട് വാഹനം വിട്ടയച്ചെന്നും വേണം കരുതാൻ

മൂന്ന് ദിവസം തുടർച്ചയായുള്ള ഡ്രൈവിംങ്ങ് മൂലം ഡ്രൈവർ ഉറങ്ങിപോയോ അല്ലങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായി ആരെങ്കിലും മരിച്ചാൽ സ്ഥിതി എന്താകുമായിരുന്നു.പൊലീസിൻ്റെ വാഹന പരിശോധന ഹെൽമറ്റ് വേട്ടയും ,സീറ്റ് ബെൽറ്റ് പരിശോധനയും മാത്രമായി മാറിയെന്നതിൻ്റെ തെളിവാണിത്. ഇത്തരത്തിൽ നൂറുകണക്കിന് വാഹനങ്ങളാണ് വാളയാർ അതിർത്തി കടന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്.

രേഖകളില്ലാതെ ഓടി വന്ന വാഹനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രാഫിക് എസ്എച്ച്ഒ ഹരിഹരൻ്റെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് ടാക്സും, ഇൻഷൂറൻസും അടക്കമുള്ളവ അടച്ച് ഫിറ്റ്നസ് റെഡിയാക്കിയതായുള്ള രേഖകൾ സ്റ്റേഷനിലെത്തിച്ച ശേഷം ഇന്ന് വൈകുന്നേരത്തോടെയാണ് വാഹനം വിട്ടുകൊടുത്തത്.