കോട്ടയം നഗരത്തിലെ കുന്നത്തുകളത്തിൽ ജൂവലറി ഉടമ വിശ്വനാഥനെ കൊലയ്ക്ക് കൊടുത്തത് തന്നെ; സ്വർണ്ണക്കട ജീവനക്കാർ   പൊട്ടിച്ചത് തന്നെയെന്ന് നിക്ഷേപകരും;  ജീവനക്കാർക്ക് കോട്ടയത്തും, വൈക്കത്തും, പ്രാവട്ടത്തും സ്വർണ്ണക്കട; പ്രാവട്ടത്തെ സ്വർണ്ണക്കടയിൽ വൻ തുക നിക്ഷേപം; ജീവനക്കാർ നഗരത്തിൽ വാങ്ങിക്കൂട്ടിയത് കോടികളുടെ വസ്തു

കോട്ടയം നഗരത്തിലെ കുന്നത്തുകളത്തിൽ ജൂവലറി ഉടമ വിശ്വനാഥനെ കൊലയ്ക്ക് കൊടുത്തത് തന്നെ; സ്വർണ്ണക്കട ജീവനക്കാർ പൊട്ടിച്ചത് തന്നെയെന്ന് നിക്ഷേപകരും; ജീവനക്കാർക്ക് കോട്ടയത്തും, വൈക്കത്തും, പ്രാവട്ടത്തും സ്വർണ്ണക്കട; പ്രാവട്ടത്തെ സ്വർണ്ണക്കടയിൽ വൻ തുക നിക്ഷേപം; ജീവനക്കാർ നഗരത്തിൽ വാങ്ങിക്കൂട്ടിയത് കോടികളുടെ വസ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആയിരത്തി അറുനൂറോളം നിക്ഷേപകരെ പറ്റിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് കോട്ടയംകാർ കരുതിയ കുന്നത്തുകളത്തിൽ വിശ്വനാഥനെ ജീവനക്കാർ ചതിച്ചതു തന്നെ.

കുന്നത്തുകളത്തിൽ ജൂവലറി പൊട്ടിയതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ ജീവനക്കാർ കോടികളുടെ സ്വത്തുക്കളാണ് വാങ്ങിക്കൂട്ടിയത്.
മാനേജരായിരുന്നയാൾ കോട്ടയം നഗരത്തിന് ഒരു കിലോമീറ്റർ മാത്രം മാറി കാരാപ്പുഴയിൽ വാങ്ങിയത് 40 സെൻ്റ് വസ്തു വാങ്ങിയ വിവരം കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മാത്രം ഒന്നര കോടിയിലധികം രൂപ വിലവരും. ഇത് കൂടാതെ ഇദ്ദേഹം വൈക്കത്തും, പ്രാവട്ടത്തും സ്വർണ്ണക്കട തുടങ്ങി.

എന്നാൽ പിന്നീട് വൈക്കത്തെ കട നിർത്തി. പ്രാവട്ടത്ത് തുടങ്ങിയ കടയ്ക്ക് കോടികളാണ് നിക്ഷേപമിറക്കിയിരിക്കുന്നത്.

ഇദ്ദേഹത്തിൻ്റെ മകളെ വൻ തുക ഡൊണേഷൻ കൊടുത്ത് പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജിൽ ബിഡിഎസിനും ചേർത്തു.

കുന്നത്തുകളത്തിലെ ജീവനക്കാരനായിരുന്നയാളാണ് കോട്ടയം പുളിമൂട് ജംഗ്ഷനിൽ സ്വർണ്ണക്കട തുടങ്ങിയത്. ജീവനക്കാരിലേറെ പേരും ലക്ഷങ്ങൾ മുടക്കി വീട് പണിയുകയും, നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വസ്തു വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ പല ജീവനക്കാരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിട്ടി ബിസിനസിലും, സ്വർണ്ണ വ്യാപാരത്തിലും വൻ തുക നിക്ഷേപമിറക്കിയിട്ടുണ്ട്.

1600 ലധികം നിക്ഷേപകരുടെ നൂറ് കോടിയിലധികം രൂപയാണ് നഷ്ടമായത്. പണം നഷ്ടപ്പെട്ട പലരും രംഗത്ത് വന്നുമില്ല. പണം നഷ്ടപ്പെട്ടവരിൽ പലരുടേയും കള്ളപണമായിരുന്നതിനാൽ തന്നെ പലർക്കും പുറത്ത് പറയാനും സാധിച്ചില്ല.

ഇതിൻ്റെ കണക്ക് കൂടി ചേർത്താൽ നിക്ഷേപം നൂറ് കോടിക്കും മുകളിലാകും

പിന്നീട് ഒളിവിൽ പോയ വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. വിശ്വനാഥൻ ജാമ്യത്തിലിറങ്ങിയ ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയും ആശുപത്രിയുടെ മുകൾനിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു.