കോട്ടയത്ത് മൂന്നു തദ്ദേശ സ്ഥാപനങ്ങളിൽ പൂർണ നിയന്ത്രണം : 15 സ്ഥലങ്ങളിൽ ഭാഗിക നിയന്ത്രണം ; 18 സ്ഥലങ്ങളിൽ അധിക നിയന്ത്രണം

കോട്ടയത്ത് മൂന്നു തദ്ദേശ സ്ഥാപനങ്ങളിൽ പൂർണ നിയന്ത്രണം : 15 സ്ഥലങ്ങളിൽ ഭാഗിക നിയന്ത്രണം ; 18 സ്ഥലങ്ങളിൽ അധിക നിയന്ത്രണം

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ രോഗവ്യാപനം രൂക്ഷമായ മൂന്നു ഗ്രാമപഞ്ചായത്തുകളെ പൂർണമായും 15 തദ്ദേശ സ്ഥാപനങ്ങളെ ഭാഗികമായും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

ഈ സ്ഥലങ്ങളിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലാണ് പൂർണമായും അധിക നിയന്ത്രണം ഏർപ്പെടുത്തുന്നത്.

രോഗവ്യാപന തോത് ഉയർന്ന വാർഡുകളിൽ മാത്രം അധിക നിയന്ത്രണമുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ(പേര് വാർഡ് നമ്പർ എന്ന ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ:

ഈരാറ്റുപേട്ട17, ഏറ്റുമാനൂർ4, 23, കോട്ടയം 1, 5, 6, 10, 13, 15, 16, 17, 31, 33

ഗ്രാമപഞ്ചായത്തുകൾ:

ചെമ്പ് 11, 14, കൂരോപ്പട15, 16, നീണ്ടൂർ 5, പായിപ്പാട് 12, പൂഞ്ഞാർ തെക്കേക്കര 9, 11, കല്ലറ 6,
പനച്ചിക്കാട് 3, തലയാഴം 9, മാടപ്പള്ളി 1, 12, 19, ഞീഴൂർ 9, പുതുപ്പള്ളി 4, 7, 17, വെച്ചൂർ 3

നിയന്ത്രണങ്ങൾ ഇങ്ങനെ

അവശ്യ വസ്തുക്കൾ വിതരണം നടത്തുന്ന കടകളും റേഷൻ കടകളും മാത്രമേ ഈ മേഖലയിൽ വ്യാപാര സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ പാടുള്ളൂ. രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെയാണ് ഇവയുടെ പ്രവർത്തനസമയം.

അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കടകൾ ഫോൺ നമ്പർ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാർക്ക് ഈ നമ്പരുകളിൽ വിളിച്ചോ വാട്‌സ്പ് മുഖേനയോ മുൻകൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നൽകാം. ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളിൽ എടുത്തു വയ്ക്കുന്ന സാധനങ്ങൾ ഉടമകൾ അറിയിക്കുന്ന സമയത്ത് ശേഖരിക്കാവുന്നതാണ്. പണം ഓൺലൈനായോ നേരിട്ടോ നൽകാം. ഈ സംവിധാനം നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം.

ഹോട്ടലുകളിൽ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ പാഴ്‌സൽ സർവീസ് നടത്താം.ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതിയില്ല.

രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ യാത്രകൾ അനുവദിക്കില്ല. അടിയന്തിര വൈദ്യ സഹായത്തിനായുള്ള യാത്രകൾക്ക് ഇളവുണ്ട്.

20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന നിബന്ധനയോടെ വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും അനുമതി നൽകും. ചടങ്ങുകൾ കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ ഈവന്റ് രജിസ്‌ട്രേഷൻ എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം. മറ്റൊരു ചടങ്ങുകളും അനുവദിക്കുന്നതല്ല.

ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും നിയന്ത്രണം ബാധകമല്ല.

ഈ മേഖലകളിൽ ഇൻസിഡന്റ് കമാൻഡർമാർ, സെക്ടർ മജിസ്‌ട്രേറ്റുമാർ, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ കർശന നിരീക്ഷണം ഉണ്ടാകും.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.