“ചേച്ചി കിടന്ന് കരയാതെ,  പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതി”: പട്ടയം നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർ 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ: പിടിയിലായത് പീരുമേട്ടിലെ തഹസീൽദാരായ ആലപ്ര സ്വദേശി;കോട്ടയം വിജിലൻസ് എസ് പി യുടെ നേതൃത്വത്തിൽ ഒരു മാസത്തിനിടെ നാലാമത്തെ അറസ്റ്റ്; കൈക്കൂലിക്കാരെ വിടാതെ പിന്തുടർന്ന് കോട്ടയം വിജിലൻസ്  ‘

“ചേച്ചി കിടന്ന് കരയാതെ, പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതി”: പട്ടയം നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർ 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ: പിടിയിലായത് പീരുമേട്ടിലെ തഹസീൽദാരായ ആലപ്ര സ്വദേശി;കോട്ടയം വിജിലൻസ് എസ് പി യുടെ നേതൃത്വത്തിൽ ഒരു മാസത്തിനിടെ നാലാമത്തെ അറസ്റ്റ്; കൈക്കൂലിക്കാരെ വിടാതെ പിന്തുടർന്ന് കോട്ടയം വിജിലൻസ് ‘

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഭൂമി പതിച്ച് പട്ടയം നൽകുന്നതിന് അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർ 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ. പീരുമേട് ഭൂമി പതിവ് സെപഷ്യൽ തഹസിൽദാർ എരുമേലി ആലപ്ര തടത്തേൽ വീട്ടിൽ യൂസഫ് റാവുത്തറി ( യൂസ് റാവുത്തർ – 55) നെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിൻ്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി വി ആർ രവികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഉപ്പുതറ സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലത്തിന് പട്ടയം നൽകുന്നതിന് പീരുമേട് ഭൂപതിവ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഈ സ്ഥലം ഉദ്യോഗസ്ഥ സംഘം പരിശോധിച്ചിരുന്നു. തുടർന്ന്, ഇവർ കൈക്കൂലി ആവശ്യപ്പെട്ടു. സെൻ്റിന് ഒരു ലക്ഷം രൂപ കിട്ടുന്ന സ്ഥലം ആണ് എന്നും , 50000 രൂപയെങ്കിലും കൈക്കൂലിയായി വേണമെന്ന് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പതിനായിരം രൂപയെങ്കിലും കൈക്കൂലിയായി വേണമെന്നായിരുന്നു ഉദ്യോഗസ്ഥൻ്റെ ആവശ്യം. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന പരാതിക്കാരി അയ്യായിരം രൂപ നൽകാമെന്ന് അറിയിച്ചു. എന്നാൽ , ഇതിന് തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥൻ ‘ചേച്ചി കിടന്ന് കരയാതെ, പൈസ റെഡിയാകുമ്പോൾ വിളിച്ചാൽ മതി’ എന്ന് മറുപടി പറഞ്ഞു.. ഇതേ തുടർന്ന് ഇവർ പരാതിയുമായി ഇടുക്കി വിജിലൻസ് ഡി വൈ എസ് പി വി ആർ രവികുമാറിനെ സമീപിക്കുകയായിരുന്നു. തുടർന്ന് രവികുമാർ ഈ വിവരം വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിനെ അറിയിച്ചു.

തുടർന്ന് , പരാതിക്കാരി ഉദ്യോഗസ്ഥനെ വീണ്ടും സമീപിച്ചു. ഇതോടെ 20,000 രൂപ കൈക്കൂലി  ആവശ്യപ്പെട്ടു. 20000 രൂപ കൈക്കൂലിയും പതിനായിരം രൂപ ഫീസും നൽകണമെന്നായിരുന്നു ആവശ്യം. തുടർന്ന്, വിജിലൻസ് നിർദേശം അനുസരിച്ച് ഇവർ തിങ്കളാഴ്ച ഉച്ചയോടെ സിവിൽ സ്റ്റേഷനിലെ തഹസീൽദാരുടെ ഓഫിസിലെത്തി പണം കൈമാറുകയായിരുന്നു. ഇതിനിടെ സ്ഥലത്ത് എത്തിയ വിജിലൻസ് സംഘം പ്രതിയെ പിടികൂടി.

വിജിലൻസ് ഡിവൈ.എസ്.പി വി.ആർ രവികുമാർ , ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ് , ജെ.രാജീവ് , വിനേഷ് കുമാർ , എസ്.ഐമാരായ വിൻസൻ്റ് കെ മാത്യു , സ്റ്റാൻലി തോമസ് , തുളസീധരക്കുറുപ്പ് , ടി.കെ അനിൽകുമാർ , സന്തോഷ് കെ.എൻ , ജെയിസ് ആൻ്റണി ,എ.എസ്.ഐമാരായ കെ.ജി ഷിജു , പി.കെ അജി , ഡ്രൈവർ എ.എസ്.ഐ സജിമോൻ , സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ആർ രാജേഷ് , സിവിൽ പൊലീസ് ഓഫിസർ എം.എം പരീത്, സിവിൽ പൊലീസ് ഓഫിസർ അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.