കൂടത്തായി ; ജോളിയെ സഹായിച്ച ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗ് പുറത്താക്കി

കൂടത്തായി ; ജോളിയെ സഹായിച്ച ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗ് പുറത്താക്കി

Spread the love

 

സ്വന്തം ലേഖകൻ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ സഹായിച്ച മുസ്ലിം ലീഗ് പ്രാദേശിക നേതാവ് വികെ ഇമ്പിച്ചി മോയിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജോളിക്ക് കരം അടയ്ക്കാനും അഭിഭാഷകനെ ഏർപ്പാടാക്കാനും സഹായിച്ചത് ഇമ്പിച്ചി മോയിയാണെന്ന് ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഇമ്പിച്ചി മോയിയുടെ വീട്ടിലും മകന്റെ കടയിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയും ഇമ്പിച്ചി മോയിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

പൊലീസിന്റെ പിടിയിലാകുന്നതിനു മുമ്പ്് ജോളി ഇമ്പിച്ചി മോയിയെ നിരവധി തവണ വിളിച്ചിരുന്നതായി ഫോൺ രേഖകൾ പൊലീസിന് ലഭിച്ചിരുന്നു. ഇമ്പിച്ചി മോയിയുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ റേഷൻ കാർഡോ, ഭൂനികുതി രേഖകളോ ഉൾപ്പടെ ഒന്നും പൊലീസിന് കണ്ടെടുക്കാനായില്ല. അറസ്റ്റിന് തൊട്ടുമുമ്പ്് ഈ രേഖകളെല്ലാം ഇമ്പിച്ചി മോയിനെ ഏൽപിച്ചു എന്നായിരുന്നു ജോളിയുടെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടത്തായി കൊലപാതകക്കേസിൽ പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പാണ് ജോളി ഇമ്പിച്ചിമൊയ്തീനെ നിരന്തരം ഫോണിൽ വിളിച്ചത്. ഈ സമയത്ത് ജോളി അദ്ദേഹത്തെ നേരിൽ ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏർപ്പാടാക്കിത്തരണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും ഇമ്പിച്ചിമോയിയെ പൊലീസിന് മൊഴിനൽകി