കൊല്ലത്ത് പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപെടുത്തിയതിനെ തുടർന്ന്; പ്രവീണിലേക്ക് അന്വേഷണ ഉദ്യോ​ഗസ്ഥർ എത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പോക്സോ, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്

കൊല്ലത്ത് പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപെടുത്തിയതിനെ തുടർന്ന്; പ്രവീണിലേക്ക് അന്വേഷണ ഉദ്യോ​ഗസ്ഥർ എത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പോക്സോ, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്

സ്വന്തം ലേഖകൻ

കൊല്ലം: ചടയമം​ഗലത്ത് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പോരേടം സ്വദേശി പ്രവീൺ ആണ് അറ​സ്റ്റിലായത്.

അറസ്റ്റിലായ പ്രവീൺ പെൺകുട്ടിയുമായി രണ്ടു വർഷമായി സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടി ഇതിൽ നിന്നും പിന്മാറി. എന്നാൽ യുവാവ് പെൺകുട്ടിയെ നിരന്തരം ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവീണിന്റെ ശല്യം കൂടിയപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വിലക്കി. എന്നാൽ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപെടുത്തിയതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്.

ഈ മാസം പതിമൂന്നാം തീയതി വൈകിട്ടാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പ്രവീണിനെ ചടയമംഗലത്തു നിന്നും ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്. യുവാവിനെതിരെ പോക്സോ, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.