
കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ പൊലീസെത്തിയത് ലഹരി വേട്ടയ്ക്ക്; എന്നാൽ പിടികൂടിയത് ഹൈ-ടെക് പെണ്‍വാണിഭം; മാനേജരായ യുവതിക്ക് മാസശമ്പളം മുപ്പതിനായിരം രൂപ; ലൈംഗികവേഴ്ച്ചക്ക് തയ്യാറായെത്തുന്ന യുവതികള്‍ക്കും മാസശമ്പളം; നൗഷാദിന്റെ സ്പായില്‍ പരമ രഹസ്യമായി നടന്നത് ലക്ഷങ്ങളുടെ ഇടപാട്
കൊച്ചി: കഴിഞ്ഞ ദിവസം ലഹരിവേട്ടയ്ക്കെത്തിയ പൊലീസ് സംഘം കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.
11 യുവതികളെയാണ് പൊലീസ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഇടനിലക്കാരനായ കൊച്ചി സ്വദേശി ജോസും പൊലീസിന്റെ പിടിയിലായിരുന്നു. സ്പായുടെ മറവില്‍ നക്ഷത്ര ഹോട്ടലില്‍ പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും മരട് പൊലീസും ഇന്നലെ വൈറ്റിലയിലെ ഫോർസ്റ്റാർ ഹോട്ടലായ ‘ആർട്ടിക്കി’ല്‍ പരിശോധനയ്ക്കെത്തിയത്. എന്നാല്‍ ലഹരി കണ്ടെത്തിയില്ല, പക്ഷെ വൻ പെണ്‍വാണിഭ സംഘമാണ് പൊലീസിന്റെ വലയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേരി സ്വദേശി നൗഷാദ് എന്നയാള്‍ നടത്തിയിരുന്ന സ്പായുടെ മറവിലായിരുന്നു അനാശാസ്യ പ്രവർത്തനങ്ങള്‍ നടന്നിരുന്നത്. ഹോട്ടലിന്റെ മൂന്നാം നിലയിലെ മൂന്ന് മുറികള്‍ വാടകയ്ക്കെടുത്തായിരുന്നു നൗഷാദ് സ്പാ നടത്തിയിരുന്നത്. ഇവിടെ യുവതികളെ എത്തിച്ച് ഇടപാടുകാർക്ക് നല്‍കുകയായിരുന്നു നൗഷാദിന്റെ രീതി. ഇയാളുടെ ഇടനിലക്കാരനായി പ്രവർത്തിച്ച കൊച്ചി സ്വദേശി ജോസ് പരിശോധന സമയത്ത് ഹോട്ടലിലുണ്ടായിരുന്നു.
മനേജറായി പ്രവർത്തിച്ച യുവതി ഉള്‍പ്പടെ മലയാളികളായ 11 യുവതികളാണ് പിടിയിലായത്. കൂടുതലും കൊച്ചിക്കാർ. മാസ ശമ്പളത്തിലാണ് യുവതികളെ നിയമിച്ചിരുന്നത്.
മാനേജരായ യുവതിക്ക് 30000 രൂപ, ഇടനിലക്കാരനായ ജോസിന് 20000 രൂപ, മറ്റുള്ളവർക്ക് 15000 രൂപ എന്നിങ്ങനെയായിരുന്നു ശമ്പളം. ഒരു മാസം സ്പാ യില്‍ നിന്ന് മാത്രം മൂന്നര ലക്ഷം രൂപ വരെ ഇടനിലക്കാർക്ക് ലഭിച്ചതായി പൊലീസ് പറഞ്ഞു. അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെയും.