ഇടത് പക്ഷത്തിന്റെ ഭരണത്തുടര്‍ച്ച ആഘോഷിക്കുമ്പോള്‍ 51 വെട്ടില്‍ തീര്‍ത്ത ടി പിയുടെ വിധവയെ മറക്കരുത്; രക്തസാക്ഷികളുടെ മണ്ണില്‍ ചരിത്രം തിരുത്തി കെ കെ രമ; ഇടതിനെയല്ലാതെ ആരെയും സ്വീകരിക്കാത്ത വടകരയിലെ ജനത വോട്ട് ചെയ്തത് അക്രമരാഷ്ട്രീയത്തിനെതിരെ; വിജയത്തിനിടയിലും സിപിഎമ്മിനേറ്റ രാഷ്ട്രീയ തിരിച്ചടി

ഇടത് പക്ഷത്തിന്റെ ഭരണത്തുടര്‍ച്ച ആഘോഷിക്കുമ്പോള്‍ 51 വെട്ടില്‍ തീര്‍ത്ത ടി പിയുടെ വിധവയെ മറക്കരുത്; രക്തസാക്ഷികളുടെ മണ്ണില്‍ ചരിത്രം തിരുത്തി കെ കെ രമ; ഇടതിനെയല്ലാതെ ആരെയും സ്വീകരിക്കാത്ത വടകരയിലെ ജനത വോട്ട് ചെയ്തത് അക്രമരാഷ്ട്രീയത്തിനെതിരെ; വിജയത്തിനിടയിലും സിപിഎമ്മിനേറ്റ രാഷ്ട്രീയ തിരിച്ചടി

Spread the love

സ്വന്തം ലേഖകന്‍

വടകര: വടകരയില്‍ കെ കെ രമ വിജയിച്ചു കയറുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചത് ടി പി ചന്ദ്രശേഖരനാണ്. പ്രവര്‍ത്തകന്‍ വെട്ടിനുറുക്കപ്പെട്ടിട്ട് ഒമ്ബത് വര്‍ഷം പിന്നിടുമ്‌ബോഴാണ് വടകരയില്‍ കെ കെ രമ വിജയിച്ചു കയറുന്നത്.

ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട അന്ന് മുതല്‍ കൊലപാതക രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലത്തില്‍ നിന്ന് ചന്ദ്രശേഖരന്റെ ഭാര്യ തന്നെ നിയമസഭയിലേക്ക് ഉറപ്പിച്ചപ്പോള്‍ അത് സിപിഎമ്മിനേല്‍ക്കുന്ന രാഷ്ട്രീയ തിരിച്ചടി കൂടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വടകരയില്‍ ടിപി ചന്ദ്രശേഖരനാണ് വിജയിച്ചത്.ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് വലിയ പിന്തുണയാണ്. കക്ഷി രാഷ്ട്ര ഭേദമന്യയുള്ള പിന്തുണയാണ്. ഈ നാടിന്റെ പ്രിയ സഖാവ് ചന്ദ്രശേഖരന്റെ വിജയമാണിത്.

പോസ്റ്റല്‍ വോട്ടിന്റെ കാര്യം അറിയില്ല. വടകരയില്‍ ശാന്തിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി വോട്ട് ചെയ്തവര്‍ക്ക് നന്ദി.’ എന്നാണ് കെ കെ രമയുടെ പ്രതികരണം.

മെയ് നാലിനാണ് ടി.പിയുടെ ഒമ്ബതാം ചരമവാര്‍ഷികം. ഈ ദിനം ടി.പിക്കുള്ളതായിരിക്കുമെന്ന രമയുടെ വാക്കും വടകരയിലെ അട്ടിമറിയിലൂടെ രമ യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് കെ.കെ. രമ. എല്‍.ജെ.ഡിയെ ഒപ്പം ചേര്‍ത്തിട്ടും ഇടതുകോട്ടയില്‍ ഇത്തവണ ഇടതുപക്ഷത്തിന് കാല്‍തെറ്റിയപ്പോള്‍ കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥിയോട് തോറ്റ മനയത്ത് ചന്ദ്രന്‍ ഇത്തവണ കെ.കെ. രമയോടും പരാജയപ്പെടുകയാണ്.

മെയ് രണ്ടിന് ഫലം വരുമ്‌ബോള്‍ അത് വടകരയില്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകികള്‍ക്കുള്ള പകരം വീട്ടലായിരിക്കുമെന്നായിരുന്നു കെ.കെ. രമ ഓരോ ദിവസവും പറഞ്ഞ് കൊണ്ടിരുന്നത്. അങ്ങനെ ഓരോ വോട്ടും കൊലപാതക രാഷ്ട്രീയത്തിനെതിരേ ചോദിച്ചു.

ഒഞ്ചിയമുള്‍പ്പെടെയുള്ള ഇടത് കോട്ടകള്‍ തകര്‍ന്ന് വീണത് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയും ആര്‍.എംപിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവിയോടെയുമായിരുന്നു.

 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വടകരയില്‍ നേടിയ മേല്‍ക്കൈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ ഏറ്റില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ വീണ്ടും മാറി മറിയുകയായിരുന്നു. ടി.പിയെന്ന വൈകാരികത ഇത്തവണ വടകരയിലെ ജനങ്ങളെ മാറ്റി ചിന്തിപ്പിച്ചു. വടകരയിലെ ജനങ്ങള്‍ കെ.കെ. രമയേയും ഫുട്‌ബോളിനേയും ചേര്‍ത്ത് പിടിക്കുകയും ചെയ്തു.