തെരഞ്ഞെടുപ്പ് സമയത്ത് ‘ലൂസിഫർ’ മോഡലിൽ കേരളത്തിലേക്ക് ഒഴുകിയത് കോടികൾ ; പാലക്കാട് നിന്നും തൃശൂരിലേക്ക് അയക്കാൻ എത്തിച്ച നാലുകോടി തട്ടിയെടുക്കാൻ അപകടപദ്ധതി ആസൂത്രണം ചെയ്തത് ദേശീയ പാർട്ടി നേതാക്കൾ : പദ്ധതി പാളിയത് കാർ ഡ്രൈവറുടെ അശ്രദ്ധയെ തുടർന്ന്

തെരഞ്ഞെടുപ്പ് സമയത്ത് ‘ലൂസിഫർ’ മോഡലിൽ കേരളത്തിലേക്ക് ഒഴുകിയത് കോടികൾ ; പാലക്കാട് നിന്നും തൃശൂരിലേക്ക് അയക്കാൻ എത്തിച്ച നാലുകോടി തട്ടിയെടുക്കാൻ അപകടപദ്ധതി ആസൂത്രണം ചെയ്തത് ദേശീയ പാർട്ടി നേതാക്കൾ : പദ്ധതി പാളിയത് കാർ ഡ്രൈവറുടെ അശ്രദ്ധയെ തുടർന്ന്

സ്വന്തം ലേഖകൻ

പാലക്കാട്: നിയസസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രമുഖ ദേശീയ പാർട്ടി കേരളത്തിലേക്ക് ഒഴുക്കിയത് കോടികൾ.

കേരളത്തിലെ തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി കർണാടകത്തിൽനിന്ന് എത്തിച്ച മൂന്നരക്കോടി രൂപ തൃശൂരിലെ നേതാക്കൾ കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്ത സംഭവം കഴിഞ്ഞദിവസം പുറംലോകമറിഞ്ഞതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരിന് സമാനമായ ആസൂത്രണം പാലക്കാട്ടും നടന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.പാലക്കാട് നിന്നും തൃശൂരിലേക്ക് അയക്കാൻ എത്തിച്ച നാലു കോടി രൂപ തട്ടിയെടുക്കാനായി പാലക്കാട്ടെ പാർട്ടി നേതാക്കളാണ് ‘അപകടപദ്ധതി’ ആസൂത്രണം ചെയ്തത്.

എന്നാൽ, രൂപ തട്ടിയെടുക്കുന്നതിനായി അപകട പദ്ധതിയ്ക്കായി നിയോഗിച്ച കാർ ഡ്രൈവറുടെ അശ്രദ്ധയിൽ പണി പാളുകയായിരുന്നു. ഇതോടെ നേതാക്കൾ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

പണം കൊണ്ടുപോകുന്നതിനിടെയിൽ വടക്കാഞ്ചേരിക്കടുത്ത് ആളൊഴിഞ്ഞ മേഖലയിൽ വച്ച് വാഹനാപകടം നടത്താനായിരുന്നു പദ്ധതി. ഇവിടെ സ്ഥിരം അപകടമേഖലയാണ്.

എന്നാൽ, സ്ഥലം എവിടെയാണെന്ന് മനസിലാകാത്ത ഡ്രൈവർ അപകടം എവിടെവച്ചാണ് ഉണ്ടാക്കേണ്ടത് എന്ന സന്ദേശം മറ്റൊരാൾക്ക് മാറിപ്പോയതോടെയാണ് വിവരം പൊലീസ് അറിഞ്ഞത്.

ഇതോടെ സന്ദേശം കിട്ടിയയാൾ പോലീസിൽ അറിയിച്ചു. സന്ദേശം അയച്ചത് മാറിപ്പോയിട്ടുണ്ടെന്ന് കാർ ഡ്രൈവർതന്നെയാണ് പാർട്ടി നേതാക്കളെ അറിയിച്ചതും. അതോടെ നോതാക്കൾ ജാഗ്രത പുലർത്തുകയും ചെയ്തു.

വിവരമറിഞ്ഞതിനെ തുടർന്ന് കാർ ഡ്രൈവറുടെ ഫോൺ സിഗ്‌നലുകൾ പൊലീസ് പിന്തുടരുകയും ചെയ്തു. ഇതുസംബന്ധിച്ച് പാലക്കാട് പൊലീസ് ഇപ്പോഴും വിശദ അന്വേഷണം നടത്തിവരികെയാണ്.