ലോക്ക് ഡൗൺ കാലത്ത് കേരള പൊലീസിൽ ഒരു യാത്രയയപ്പ് ; കോഴിക്കോട് ഡി.സി.പിക്ക് യാത്രയയപ്പ് സന്ദേശം നൽകിയത് വയർലെസ് വഴി

ലോക്ക് ഡൗൺ കാലത്ത് കേരള പൊലീസിൽ ഒരു യാത്രയയപ്പ് ; കോഴിക്കോട് ഡി.സി.പിക്ക് യാത്രയയപ്പ് സന്ദേശം നൽകിയത് വയർലെസ് വഴി

സ്വന്തം ലേഖകൻ

കോഴിക്കോട്: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച എട്ടാം ദിനവും കോഴിക്കോട് ഡി.സി.പി എ.കെ ജമാലുദ്ദീൻ ഐ.പി.എസിന്റെ സർവീസിലെ അവസാന ദിനവുമായിരുന്നു ഇന്ന്. പൊലീസ് സേലയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ യാത്രയപ്പ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വലിയ രീതിയിലാണ് നടത്തുന്നത്. എന്നാൽ, കൊറോണ ഭീതിയിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ ആ യാത്രയയപ്പ് സന്ദേശം ഇന്ന് എല്ലാവരും കേട്ടത് രാവിലെ വയർലസ് സന്ദേശത്തിലൂടെയാണ്.

കോഴിക്കോട് സിററി പൊലീസ് സ്‌റ്റേഷന് കീഴിലെ പോലീസുകാർ തങ്ങളുടെ ലോക്ഡൗൺ ദിവസം ആരംഭിച്ചത് തന്നെ ഈ സന്ദേശം കേട്ടുകൊണ്ടായിരുന്നു.ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ വയർലെസ് സന്ദേശം നൽകുകയല്ലാതെ മറ്റുമാർഗ്ഗവും ഉണ്ടായിരുന്നില്ല. വയർലസിലൂടെ നിർദേശം കൊടുക്കുന്ന പതിവ് രീതിയായ സാട്ട പ്രോഗ്രാം ഇന്ന് ഒരു യാത്രയപ്പിന് വേണ്ടി മാറ്റിവെക്കുകയായിരുന്നു അവർ. രാവിലെ എട്ടു മണിക്ക് സാട്ട തുടങ്ങുന്ന സമയത്താണ് കമ്മീഷണർ എ.വി ജോർജ്ജ് വയർലസിലൂടെ യാത്രായയപ്പ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി.സി.പിയുടെ ഒരു വർഷവും ഒരുമാസവുമുള്ള കോഴിക്കോട് സിറ്റിയിലെ പ്രവർത്തനത്തെ പറ്റി കമ്മീഷണർ വയർലസിലൂടെ സംസാരിച്ചു. തുടർന്ന് സ്‌റ്റേഷൻ എസ്.എച്ച്.ഒമാരും ഇക്കാര്യം ആവർത്തിക്കുകയും മറ്റുള്ള പൊലീസുകാരിലേക്ക് എത്തിക്കുകയും ചെയ്തു. അങ്ങനെ ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായൊരു ചടങ്ങിന് പൊലീസ് സേന ഇന്നൊരു സാക്ഷ്യം വഹിച്ചു. എറണാകുളം വാഴക്കാല സ്വദേശിയാണ് വിരമിക്കുന്ന ജമാലുദ്ദീൻ.