അധ്യയനം തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ സംസ്ഥാനത്തെ മൂവായിരത്തോളം സ്‌കൂളുകളുടെ അവസ്ഥ ശോചനീയം;  സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 30 ശതമാനത്തിനും ഷീറ്റ് മേഞ്ഞ മേൽക്കൂരകളുള്ള കെട്ടിടങ്ങൾ; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനുള്ള അവസാന തീയതി ഈ മാസം 16; പലസ്കൂളുകളും ഇതുവരെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടില്ല

അധ്യയനം തുടങ്ങാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ സംസ്ഥാനത്തെ മൂവായിരത്തോളം സ്‌കൂളുകളുടെ അവസ്ഥ ശോചനീയം; സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 30 ശതമാനത്തിനും ഷീറ്റ് മേഞ്ഞ മേൽക്കൂരകളുള്ള കെട്ടിടങ്ങൾ; ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനുള്ള അവസാന തീയതി ഈ മാസം 16; പലസ്കൂളുകളും ഇതുവരെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലകളിലായി മൂവായിരത്തോളം സ്‌കൂളുകൾക്ക് ക്ഷമത (ഫിറ്റ്നസ്) ഇല്ലെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ കണ്ടെത്തൽ.സ്‌കൂളുകൾ ഈ മാസം 16-നുമുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നത്. മലബാർ മേഖലയിലടക്കം പല സ്‌കൂളുകൾക്കും ക്ഷമതാ സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറായിട്ടില്ല. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളുകളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

ക്ഷമതാ സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളിൽ ഭാവിയിൽ അപകടമുണ്ടായാൽ മാനേജർമാരും പ്രഥമാധ്യാപകരും കുറ്റക്കാരാകും. നിശ്ചിത സമയത്തിനകം ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങിയില്ലെങ്കിൽ അദ്ധ്യാപകരുടെ ശമ്പളം മാറിക്കിട്ടാനടക്കം തടസ്സവും നേരിടും. മൂവായിരത്തോളം സ്‌കൂളുകൾക്ക് ഇനിയും ക്ഷമതാ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മണി കൊല്ലം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലായി ഹയർസെക്കൻഡറി തലംവരെ 15,892 സ്‌കൂളുകളാണുള്ളത്. ഇതിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 30 ശതമാനത്തിനും ഷീറ്റ് മേഞ്ഞ മേൽക്കൂരകളുള്ള കെട്ടിടങ്ങളാണുള്ളതെന്നും അസോസിയേഷൻ പറയുന്നു.

ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് പല സ്‌കൂളുകളും ആസ്ബസ്റ്റോസ് ഷീറ്റുകൾ നേരത്തേ മാറ്റിയിരുന്നു. ടിൻ, അലുമിനിയം ഷീറ്റുകൾ മാറ്റണമെന്ന് ബാലാവകാശ കമ്മിഷനാണ് ഉത്തരവിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തദ്ദേശസ്ഥാപനങ്ങൾ മേൽക്കൂര മാറ്റണമെന്ന് നിർബന്ധം പിടിക്കുന്നത്. ഇളവ് അനുവദിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകേണ്ടിവരുമെന്ന് മാനേജ്മെന്റുകളും പ്രധാനാധ്യാപകരും പറയുന്നു.