കവിയൂർ കൂട്ടമരണം : സിബിഐയ്ക്ക് വീണ്ടും തിരിച്ചടി ; നാലാമത്തെ റിപ്പോർട്ടും കോടതി തള്ളി

കവിയൂർ കൂട്ടമരണം : സിബിഐയ്ക്ക് വീണ്ടും തിരിച്ചടി ; നാലാമത്തെ റിപ്പോർട്ടും കോടതി തള്ളി

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം : കവിയൂർ കൂട്ടമരണക്കേസിൽ സിബിഐയുടെ നാലാമത്തെ റിപ്പോർട്ടും തള്ളി. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് നടപടി. കവിയൂർ മരണങ്ങൾ അത്മഹത്യ എന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

കവിയൂരിൽ ഒരു ക്ഷേത്ര പൂജാരിയും ഭാര്യയും മുന്നു മക്കളുമാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സിബിഐ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ട ആത്മഹത്യ നടന്നത് മരിച്ചവരിലെ ഒരു പെൺകുട്ടിയെ ലൈംഗിംഗമായി പീഡിപ്പിക്കപ്പെട്ടതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ്. മുൻപ് കോളിളക്കം സൃഷ്ടിച്ച കിളിരൂർ സ്ത്രീപീഡനകേസ്സിലെ മുഖ്യപ്രതി ലതാ നായർക്ക് താമസ സൗകര്യം ഒരുക്കിയതിന്റെ പേരിലുണ്ടായ അപവാദ പ്രചാരണം ഭയന്നാണ് ആത്മഹത്യ നടന്നതെന്നാണ് സിബിഐ റിപ്പോർട്ട്.

സ്വന്തം പിതാവിനാൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു എന്ന സിബിഐ റിപ്പോർട്ട് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ അതേ റിപ്പോർട്ട് തിരുത്തിയാണ് സിബിഐ തന്നെ നാലാമത്തെ റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ സിബിഐയുടെ റിപ്പോർട്ടുകളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന പരാതിയാണ് ബന്ധുക്കൾ ഹർജിയായി കോടതിയിൽ സമർപ്പിച്ചത്.

Tags :