ആള്‍താമസമില്ലാത്ത വീടുകളില്‍ മുഖംമൂടി ധരിച്ചെത്തി പൂട്ട് പൊളിച്ച് കവര്‍ച്ച; മോഷ്ടാക്കൾ എത്തുന്നത് മാരകായുധങ്ങളുമായി;ബ്ലാക്ക് മാൻ ഭീതിയ്ക്ക് പിന്നാലെ നാട്ടുകാരുടെ ഉറക്കംക്കെടുത്തി മോഷണ സംഘം
സ്വന്തം ലേഖിക
കണ്ണൂര്‍: ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി പൂട്ട് പൊളിച്ച് മോഷണം നടത്തുന്ന സംഘം കണ്ണൂരില്‍.
മുഖം മൂടി ധരിച്ച് മാരകായുധങ്ങളുമായാണ് ഇവര്‍ മോഷണത്തിന് ഇറങ്ങുന്നത്. ബ്ലാക്ക് മാൻ ഭീതിയ്ക്ക് പിന്നാലെയാണ് മോഷണ സംഘവും എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കവര്‍ച്ചാ സംഘം പ്രദേശത്തെ രണ്ട് വീടുകള്‍ കുത്തിത്തുറന്നു. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.
കോടാലിയും കമ്പിപാരയുമായി മുഖം മൂടിയ മൂന്ന് പേര്‍ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കവര്‍ച്ച നടത്താൻ തെരഞ്ഞെടുത്ത രണ്ട് വീടുകളിലും ആള്‍ത്താമസമില്ല.
ഞായറാഴ്ച്ച പുലര്‍ച്ചെയാണ് കവര്‍ച്ചാ സംഘമെത്തിയത്. ആദ്യമെത്തിയത് കോടോപ്പള്ളി ചെക്കിച്ചേരിയിലെ സണ്ണിയുടെ വീട്ടിലാണ്. അലമാരയിലെ സാധനങ്ങള്‍ മുഴുവൻ വലിച്ചു വാരി നിലത്തിട്ടു. വിലപിടിപ്പുള്ള സാധനങ്ങളൊന്നുമില്ലാത്തതിനാല്‍ മോഷണം നടന്നില്ല.
തുടര്‍ന്ന് കവര്‍ച്ചാ സംഘം തൊട്ടടുത്തുള്ള മാത്യുവിന്റെ വീട്ടിലെത്തി. ഇവിടെ സിസിടിവി ശ്രദ്ധയില്‍ പെട്ടതിനാല്‍ ഉടൻ പിൻമാറി.
ആലക്കോട് മേഖലയില്‍ പിടിതരാതെ കറങ്ങുന്ന ബ്ലാക്ക് മാന് പിന്നാലെയാണ് ആയുധധാരികളായ മോഷ്ടാക്കളുടെ വരവ്. സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആലക്കോട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.