
ഒപ്പമുണ്ടെന്നൊരാശ്വാസം…! പരിവാരങ്ങളില്ലാതെ വീട്ടിലേക്ക് ഒറ്റക്ക് കയറി വന്ന ഉമ്മന്‍ചാണ്ടി; നിസ്സഹായാവസ്ഥയില്‍ താങ്ങായത് പങ്കുവെച്ച് കൈതപ്രം
സ്വന്തം ലേഖിക
കോഴിക്കോട്: മലയാളികളായ ഏറെപ്പേര്‍ക്ക് ഉമ്മൻചാണ്ടിയെക്കുറിച്ച് പറയാനുള്ളൊരനുഭവം പോലൊന്നാണ് കൈതപ്രത്തിനും പറയാനുള്ളത്.
ജീവിതത്തില്‍ ഏറ്റവും നിസഹായനായിപ്പോയ സമയത്തെ കൈത്താങ്ങിനെക്കുറിച്ചാണ് കൈതപ്രം പറയുന്നത്. ഒപ്പമുണ്ടെന്നൊരാശ്വാസം, അതും അങ്ങനെയൊരാത്മബന്ധം അതിനുമുൻപില്ലാതിരുന്നിട്ട് പോലും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപാണ് സംഭവം. സ്ട്രോക്ക് വന്ന് കൈതപ്രം ആശുപത്രിയില്‍ ചികിത്സ തേടുന്ന കാലമായിരുന്നു അന്ന്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൈതപ്രം ഉമ്മൻചാണ്ടിയെ വിളിക്കുന്നു.
കൈതപ്രത്തിന് പരിചയമുണ്ടായിരുന്നു ഉമ്മൻചാണ്ടിയെ. ഡോക്ടര്‍മാര്‍ക്ക് ചികിത്സക്കായി കൈതപ്രത്തെ വെല്ലൂരും കൊണ്ടുപോകാനുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വിളിക്കുന്നത്.
വിളിച്ചയുടനെ തന്നെ മറുപടിയും ലഭിച്ചു. കൂടാതെ വെല്ലൂരിലെ ഡോക്ടര്‍ക്കും ഉമ്മൻചാണ്ടിയുടെ സന്ദേശം ലഭിച്ചു.