കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ; കോട്ടയത്ത്‌ അവശനിലയിലായിരുന്ന പശു ചത്തു ;ജില്ലയിൽ  മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു; മൂന്ന് പശുക്കൾ ചത്തു

കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ; കോട്ടയത്ത്‌ അവശനിലയിലായിരുന്ന പശു ചത്തു ;ജില്ലയിൽ മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു; മൂന്ന് പശുക്കൾ ചത്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത്‌ കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്.

ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ്ചാകുന്നത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. കോട്ടയത്ത് മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ കണക്കനുസരിച്ച് കോട്ടയം ജില്ലയിൽ മാത്രം 250 ഓളം പശുക്കൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. കെ എസ് കമ്പനി പുറത്തിറക്കിയ ഒരു ബാച്ച്  കാലിത്തീറ്റയാണ് വിഷബാധയ്ക്ക് കാരണമെന്ന അനുമാനത്തിലാണ് കര്‍ഷകരും മൃഗസംരക്ഷണ വകുപ്പും.

പാൽ സൊസൈറ്റികൾ വഴി തീറ്റ വാങ്ങിയ കർഷകർക്ക് മാത്രം നാമമാത്ര നഷ്ടപരിഹാരം നല്‍കി പ്രശ്നത്തില്‍ നിന്ന് തടിയൂരാനാണ് കമ്പനി ശ്രമമെന്ന് ആരോപണമുണ്ട്. ഇത് പര്യാപ്തമല്ലെന്നും കര്‍ഷകര്‍ പറയുന്നു.
നഷ്ടപരിഹാര പാക്കേജിന്റെ കാര്യത്തിൽ നയപരമായ സർക്കാർ തീരുമാനം വരാതെ ഒന്നും ചെയ്യാനാവില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

സംഭവത്തെ പറ്റി വിശദമായ അന്വേഷണം തുടരുകയാണെന്നാണ് മൃഗസംരക്ഷണ വകുപ്പിലെയും ക്ഷീര വികസന വകുപ്പിലെയും ഉദ്യോഗസ്ഥരുടെ ഭാഷ്യം.

വിഷബാധയ്ക്കു കാരണമായ ബാച്ചിലെ കാലിത്തീറ്റ സ്വകാര്യ കമ്പനിക്കു തന്നെ തിരിച്ചു നല്‍കിയതിന്‍റെ പേരില്‍ പ്രതിപക്ഷ സംഘടനകള്‍ സര്‍ക്കാരിനെതിരെ രംഗത്തു വരികയും ചെയ്തു.