‘പിണറായി സര്‍ക്കാര്‍ സെക്‌സും സ്റ്റണ്ടും ഉള്ള സിനിമ പോലെയായി’ ; പരിഹാസവുമായി കെ മുരളീധരന്‍ എംപി

‘പിണറായി സര്‍ക്കാര്‍ സെക്‌സും സ്റ്റണ്ടും ഉള്ള സിനിമ പോലെയായി’ ; പരിഹാസവുമായി കെ മുരളീധരന്‍ എംപി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സെക്‌സും സ്റ്റണ്ടുമുള്ള സിനിമ പോലെയായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാര്‍ മാറി എന്ന് വടകര എം പിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ പകല്‍ സമയത്ത് ഗുസ്തിയും രാത്രിയില്‍ ദോസ്തിയുമാണെന്നും അദ്ദേഹം പരിഹസിച്ചു.

സമരത്തിനോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും ഭരണപക്ഷം വീരവാദം മുഴക്കാനായി നിയമസഭയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഴയ കാസറ്റ് മറന്ന് ,മുഖ്യമന്ത്രി പുതിയ കാസറ്റ് ഇറക്കുകയാണെന്നായിരുന്നു കെ മുരളീധരന്റെ മറ്റൊരു പരിഹാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി എം രവീന്ദ്രനെ പോലും ഇ ഡിയ്ക്ക് ചോദ്യം ചെയ്യാന്‍ സാധിക്കാത്തത് കേരളവും കേന്ദ്രവും തമ്മിലുള്ള അന്തര്‍ധാരയുടെ തെളിവാണ്. സ്വപ്ന സുരേഷിനും എം ശിവശങ്കറിലും മാത്രമായി ചുറ്റിക്കറങ്ങുകയാണ് ഇ ഡി. സിഎം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുമോയെന്ന് തന്നെ സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നിയമസഭയില്‍ നടന്ന ചര്‍ച്ചകള്‍ പ്രമേയമാക്കിയാണ് കെ മുരളീധരന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. അടിയന്തിര പ്രമേയത്തിന് അനുമതി തേടി മാത്യു കുഴല്‍നാടന്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത് ഇഡി റിമാന്റ് റിപ്പോര്‍ട്ട് ആയുധമാക്കിയാണ്. മന്ത്രിമാര്‍ അടക്കം എഴുന്നേറ്റാണ് മുഖ്യമന്ത്രിക്ക് നിയമസഭയില്‍ പ്രതിരോധം തീര്‍ത്തത്.

കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിമര്‍ശിക്കുന്ന ഇഡിയാണ് സംസ്ഥാനത്തെ നേതാക്കള്‍ക്ക് വേദവാക്യമെന്നായിരുന്നു ഭരണപക്ഷത്തിന്‍റെ പ്രധാന പ്രതിരോധം. മൂന്ന് കൊല്ലം എവിടെയോ പോയ ഇഡി ഇപ്പോള്‍ പാല്‍ക്കുപ്പിയുമായി വന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഇഡിയെ വിശ്വാസമില്ല എന്ന് പറഞ്ഞ് തിരിച്ചടിച്ചു.