മണര്‍കാട്ട് ഐപിഎല്‍ ആവേശം;കൂറ്റന്‍ സ്‌ക്രീനിലെ തത്സമയ സംപ്രേഷണം കാണാന്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ;ബിസിസിഐ പുറത്തിറക്കിയ രണ്ടാംഘട്ട ഫാന്‍ പാര്‍ക്കുകളുടെ പട്ടികയില്‍ പുതുപ്പള്ളിയും ഇടം പിടിച്ചതോടെയാണ് പാര്‍ക്ക് മണര്‍കാട് ഒരുങ്ങിയത്

Spread the love

കോട്ടയം: ഐപിഎല്‍ ഫാന്‍ പാര്‍ക്കിലെ ആദ്യ ദിനത്തില്‍ മണര്‍കാട് സെന്‍റ് മേരീസ് പള്ളി മൈതാനത്തിലെ
കൂറ്റന്‍ സ്‌ക്രീനിലെ തത്സമയ സംപ്രേഷണം കാണാന്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെയാണ് എത്തിയത്.

video
play-sharp-fill

സംപ്രേഷണം തുടങ്ങുന്നതിന് മുന്‍പേ കാണികളെത്തിയിരുന്നു. ഇന്നലെ വൈകുന്നേര് 3.30ന് ബംഗളൂരു-ഡല്‍ഹി മത്സരവും രാത്രി 7.30ന് ഹൈദരാബാദ്-ചെന്നൈ മത്സരങ്ങളുമാണ് നടന്നത്. സിഎസ്‌കെ ഫാന്‍സും സഞ്ജു സാംസണ്‍ ഫാന്‍സും ഫാന്‍ പാര്‍ക്കിലുണ്ടായിരുന്നു.

ഐപിഎല്‍ ആവേശം രാജ്യമെമ്പാടുമുള്ള ആരാധകരിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി ബിസിസിഐ പുറത്തിറക്കിയ രണ്ടാംഘട്ട ഫാന്‍ പാര്‍ക്കുകളുടെ പട്ടികയില്‍ പുതുപ്പള്ളിയും ഇടം പിടിച്ചതോടെയാണ് പാര്‍ക്ക് മണര്‍കാട് ഒരുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗീതം, വിനോദ പരിപാടികള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണശാലകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക പ്ലേ സോണുകള്‍ എന്നിവയും ഫാന്‍ പാര്‍ക്കിലൊരുക്കിയിരുന്നു.

വിര്‍ച്വല്‍ ബാറ്റിംഗ് സോണുകള്‍, ബൗളിംഗ് നെറ്റുകള്‍, ഗെയിം ഷോകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ ഓരോ വേദികളിലും ആരാധകര്‍ക്കായി ഒരുക്കിയിരുന്നു. 8,000 പേര്‍ക്ക് ഒരേസമയംനിന്ന് മത്സരങ്ങള്‍ ആസ്വദിക്കാവുന്ന രീതിയിലാണ് മൈതാനത്തെ ക്രമീകരണം.