video
play-sharp-fill

ഐപിഎല്ലില്‍ വ്യക്തിഗത അവാര്‍ഡുകള്‍ക്ക്  നീക്കിവച്ച ഒരു കോടിയിൽ അറുപത് ലക്ഷവും നേടിയത്  രാജസ്ഥാന്‍ താരം ജോസ് ബട്ട്‌ലർ; വ്യക്തിഗത മികവിനുള്ള ആറ് അവാര്‍ഡുകളാണ് ബട്ട്ലറെ തേടിയെത്തിയത്

ഐപിഎല്ലില്‍ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് നീക്കിവച്ച ഒരു കോടിയിൽ അറുപത് ലക്ഷവും നേടിയത് രാജസ്ഥാന്‍ താരം ജോസ് ബട്ട്‌ലർ; വ്യക്തിഗത മികവിനുള്ള ആറ് അവാര്‍ഡുകളാണ് ബട്ട്ലറെ തേടിയെത്തിയത്

Spread the love

സ്വന്തം ലേഖകൻ

അഹമ്മദാബാദ് : ഐപിഎല്ലില്‍ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് നീക്കിവച്ച ഒരു കോടി രൂപയിൽ അറുപത് ലക്ഷവും നേടിയത് രാജസ്ഥാന്‍ താരം ജോസ് ബട്ട്‌ലർ.

വ്യക്തിഗത മികവിനുള്ള ആറ് അവാര്‍ഡുകളാണ് ബട്ട്ലറെ തേടിയെത്തിയത്. ആകെ ഒരു കോടി രൂപ വ്യക്തിഗത അവാര്‍ഡായി വിതരണം ചെയ്തപ്പോള്‍ അതില്‍ അറുപത് ലക്ഷം രൂപയുമെത്തിയത് ബട്ട്‌ലറുടെ അക്കൗണ്ടിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബട്ട്‌ലര്‍ 16 മത്സരങ്ങളില്‍ നിന്ന് 863 റണ്‍ നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയതിന് പത്ത് ലക്ഷം രൂപയാണ് ലഭിച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരവും ബട്ട്ലറാണ്. 45 സിക്‌സുകളാണ് ബട്ട്ലര്‍ ഈ സീസണില്‍ പറത്തിയത്. ഇതിനും ലഭിച്ചു പത്ത് ലക്ഷം രൂപയുടെ അവാര്‍ഡ്.

ഫോറുകളുടെ കാര്യത്തിലും ബട്ട്ലറെ വെല്ലാന്‍ ആരും ഉണ്ടായിരുന്നില്ല. പത്ത് ലക്ഷം രൂപ ഇതിനും കിട്ടി. ഏറ്റവും കൂടുതല്‍ സിക്‌സുകളും ഫോറുകളും അടിച്ചെടുത്തതിന് പുറമെ സീസണിലെ ഗെയിംചേഞ്ചറായതിനും പത്ത് ലക്ഷം രൂപയുടെ അവാര്‍ഡ് കിട്ടി.

സീസണിലെ പവര്‍ പ്ലെയര്‍ആയതിനാണ് അടുത്ത പത്ത് ലക്ഷം. സീസണിലെ ഏറ്റവും വിലയേറിയ താരത്തിനുള്ള പത്ത് ലക്ഷം കൂടി ലഭിച്ചതോടെ ആകെ ബട്ട്ലറുടെ അക്കൗണ്ടില്‍ അറുപത് ലക്ഷം രൂപ വന്നു.

ഓറഞ്ച് ക്യാപ്പിന് പുറമെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരത്തിന് ലഭിക്കുന്ന പര്‍പ്പിള്‍ ക്യാപ്പും രാജസ്ഥാന് തന്നെയായിരുന്നു. പത്ത് ലക്ഷം രൂപയുടെ ഈ അവാര്‍ഡ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ് സ്വന്തമാക്കിയത്.

ടൂര്‍ണമെന്റിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞതിനുള്ള അവാര്‍ഡ് ഗുജറാത്തിന്റെ ലോക്കി ഫെര്‍ഗൂസണിനാണ്. ഫൈനലില്‍ മണിക്കൂറില്‍ 157.3 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിഞ്ഞ ഫെര്‍ഗൂസണ്‍ പത്ത് ലക്ഷം രൂപയാണ് നേടിയത്.

സീസണിലെ എമേര്‍ജിംഗ് പ്ലെയറായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഉമ്രാന്‍ മാലിക്കിനെയാണ് തിരഞ്ഞെടുത്തത്. 22-കാരനായ താരത്തിന് പത്ത് ലക്ഷം ലഭിച്ചു. ടൂര്‍ണ്ണമെന്റിലെ മികച്ച ക്യാച്ച്‌ ലഖ്‌നൗ താരം എവിന്‍ ലൂയിസാണ് നേടിയത്. പത്ത് ലക്ഷം രൂപയുടെ അവാര്‍ഡാണ് സമ്മാനമായി ലഭിച്ചത്.

20 കോടി കിരീടം നേടിയ ഗുജറാത്തിന് 20 കോടി രൂപയും റണ്ണേഴ്‌സ് അപ്പായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് 12.5 കോടി രൂപയും വിതരണം ചെയ്തു. ടൂര്‍ണ്ണമെന്റിലെ പഞ്ച് സ്‌ട്രൈക്കറായി ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ തിരഞ്ഞെടുത്തു. ടാറ്റ പഞ്ച് കാറാണ് പാണ്ഡ്യക്ക് കിട്ടിയത്.