
ന്യൂഡൽഹി: 2009 ലെ പൗരത്വ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. ഇനി മുതല്‍ പുതിയ പൗരത്വം ലഭിക്കുന്നവര്‍ പഴയ പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം.
പാകിസ്താന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് പാസ്പോര്ട്ടുകള് കൈവശം ഉള്ളവര്‍ക്കാണ് പുതിയ നിയമം ബാധകമാവുക.
പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ മുന്‍ പാസ്പോര്ട്ടുകള് വെളിപ്പെടുത്തണം എന്ന വ്യവസ്ഥയാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുക്കത്. ഡോക്യുമെന്റേഷന് കാര്യക്ഷമമാക്കുക, നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുക, വ്യക്തത വരുത്തുക എന്നിവയാണ് ലക്ഷ്യമെന്ന് ആഭ്യന്ത്ര മന്ത്രാലയം പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാറ്റങ്ങളുടെ ഭാഗമായി നിയമത്തിന്റെ ഷെഡ്യൂള്‍ 1c യില്‍ പുതിയ ക്ലോസ് ചേര്‍ത്തിട്ടുണ്ട്. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള സാധുവായതോ അസാധുവായതോ ആയ പാസ്പോര്ട്ടുകള് ഉണ്ടോ എന്ന് വെളിപ്പെടുത്തണം. ഇല്ലെങ്കില്‍ അത് സ്ഥിരീകരിക്കണം. പൗരത്വത്തിന് അപേക്ഷിച്ചാല്‍ പാസ്പോര്‍ട്ടിന്റെ നമ്പര്‍, ഇഷ്യൂ ചെയ്ത തീയതി, സ്ഥലം എന്നിവ ഉള്‍പ്പെട്ട വിശദവിവരം നല്‍കണം. പൗരത്വം ലഭിച്ചാല്‍ പതിനഞ്ച് ദിവസത്തിനകം പാസ്പോര്ട്ടുകള് സറണ്ടര്‍ ചെയ്യണം. നല്കിയ വിവരങ്ങള്‍ തെറ്റാണെങ്കില്‍ പൗരത്വം തള്ളുമെന്നും കേന്ദ്രം വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കമെന്ന വാദം നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്നിട്ടുണ്ട്.





