ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് മൂന്നു തവണ: മൂന്നു തവണയും പൊലീസ് പിടികൂടി തിരികെ എത്തിച്ചു; ഇന്നലെ പിടിയിലായപ്പോൾ ഒപ്പമുണ്ടായിരുന്നത് തിരുവനന്തപുരം സ്വദേശി

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് മൂന്നു തവണ: മൂന്നു തവണയും പൊലീസ് പിടികൂടി തിരികെ എത്തിച്ചു; ഇന്നലെ പിടിയിലായപ്പോൾ ഒപ്പമുണ്ടായിരുന്നത് തിരുവനന്തപുരം സ്വദേശി

സ്വന്തം ലേഖകൻ

കൊല്ലം: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മൂന്നു തവണ ഒളിച്ചോടിയ യുവതിയെ മൂന്നാം തവണയും പിടികൂടിയ പൊലീസ് തിരികെ വീട്ടിലെത്തിച്ചു. മുൻപ് രണ്ടു തവണയും യുവതിയെ സ്വീകരിച്ച ഭർത്താവ് ഇത്തവണയും രണ്ടും കയ്യും നീട്ടി ഇവരെ സ്വീകരിച്ചു.
രണ്ടു ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം കണ്ണനെല്ലൂർ നെടുമ്പന സ്വദേശി അൻഷ (29) ഇവരുടെ കാമുകൻ മലയിൻകീഴ് സ്വദേശി സനൽ (39) എന്നിവരെയാണ് പൊലീസ് പിടികൂടി വീട്ടിൽ എത്തിച്ചത്. ഇതിനു മുൻപ് രണ്ടു തവണ വീടുവിട്ട് പോയിട്ടുള്ളയാളാണ് അൻഷ. ഇതേ തുടർന്നാണ് പൊലീസ് ഇത്തവണയും അൻഷയെ പിടികൂടിയത്.
മൂന്നും ആറും വയസുള്ള രണ്ട് പെൺകുട്ടികളുടെ മാതാവായ അൻഷ അവരെ ഉപേക്ഷിച്ച് കാമുകനൊടൊപ്പം പോകുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഇവർ വീടുവിട്ട് പോകുന്നത്. കഴിഞ്ഞവർഷം ഒരു കുട്ടിയുമായി വീടുവിട്ട് പോയ ഇവരെ ചാത്തന്നൂർ പൊലീസ് പിടികൂടി പരവൂർ കോടതിയിൽ ഹാജരാക്കുകയും കോടതി ഇവരെ കുടുംബത്തോടൊപ്പം വിട്ടയയ്ക്കുകയുമായിരുന്നു.
ഈ സംഭവത്തിന് ശേഷം മറ്റൊരു കുട്ടിയുമായി കാമുകനൊടൊപ്പം കടന്ന ഇവരെ കണ്ണനല്ലൂർ പൊലീസ് പിടികൂടി കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ ശേഷം വിട്ടയച്ചിരുന്നു. അതിന് ശേഷം വീണ്ടും മുങ്ങിയ ഇവരെ കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻകുമാർ, എസ്.ഐ. സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
രണ്ടു തവണയും വീട്ടിൽ നിന്നും ഒളിച്ചോടിപ്പോയ അൻഷയെ പൊലീസ് പിടികൂടി വീട്ടിൽ എത്തിച്ചു. രണ്ടു തവണയും ഭർത്താവിനൊപ്പം താമസിക്കുകയായിരുന്നു. ഇത് തന്നെയാണ് ഇത്തവണയും സംഭവിച്ചിരിക്കുന്നത്.