വൈക്കത്ത് വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസ് ; രജ്ഞിനിയും കൂട്ടാളിയും പിടിയിൽ; സംഘത്തിൽ എരുമേലിക്കാരനും
സ്വന്തം ലേഖകൻ
വൈക്കം: ഹണി ട്രാപ്പില്‍പെടുത്തി വൈക്കം സ്വദേശിയില്‍ നിന്നു പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു.
കാസര്‍കോട് ഹോസ്ദുര്‍ഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി(28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്(35) എന്നിവരാണു പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം പുതുവൈപ്പ് തോണിപ്പാലത്തിനു സമീപം തുറയ്ക്കല്‍ വീട്ടില്‍ ജസ്ലിന് ജോസിനെ(41) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം വൈപ്പിന്‍ പുതുവൈപ്പ് തോണി പാലത്തിനു സമീപം താമസിക്കുന്ന തുറക്കല്‍ ജസ്ലിന് ജോസിയെ കഴിഞ്ഞ ദിവസം വൈക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാസര്‍കോഡ് സ്വദേശിനിയായ രജ്ഞിനി വൈക്കം വല്ലകം സ്വദേശിയായ 57 കാരനായ ഗൃഹനാഥനെ ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 28നു യുവതി ഗൃഹനാഥനെ ചേര്‍ത്തല ഒറ്റപ്പുന്നയിലെ ലോഡ്ജില്‍ വിളിച്ചു വരുത്തി. പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി ഇതുപയോഗിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി.
50 ലക്ഷം രൂപ ചോദിച്ചാണ് വില പേശല്‍ തുടങ്ങിയതെങ്കിലും പിന്നീട് 20 ലക്ഷം രൂപ നല്‍കാമെന്ന് ധാരണയായതായി പോലീസ് പറഞ്ഞു. ഇതിന്റെ ആദ്യ ഗഡുവായി 1,35000 രൂപ യുവതിയും കൂട്ടരുംകൈക്കലാക്കിയെന്നാണ് കേസ്
വൈക്കത്ത് വര്‍ക്ക് ഷോപ്പ് നടത്തുന്ന ഗൃഹനാഥനോട് യുവതിയുടെ കൂട്ടാളികള്‍ വൈക്കം ബോട്ടുജെട്ടിക്കു സമീപത്തുവച്ചു പണത്തെചൊല്ലി കലഹിച്ചതോടെയാണ് പ്രശ്നം വഷളായത്.
പിന്നീട് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗൃഹനാഥനെ കുടുക്കിയ യുവതിക്ക് വൈക്കത്തെ ചില പ്രമുഖരായ വ്യാപാരികളടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന സൂചന പോലീസിനു ലഭിച്ചിരുന്നു.
വൈക്കം ഡിവൈഎസ്പി എ.ജെ.തോമസ്, എസ്എച്ച്ഒ കൃഷ്ണന് പോറ്റി, എസ്ഐ അജ്മല്‍ ഹുസൈന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .