video
play-sharp-fill
ഹെൽമെറ്റ് അല്ല ശവപ്പെട്ടി..! ഹെൽമറ്റിനെതിരെ പറഞ്ഞയാൾക്ക് കിടിലൻമറുപടിയുമായി കേരള പൊലീസ്

ഹെൽമെറ്റ് അല്ല ശവപ്പെട്ടി..! ഹെൽമറ്റിനെതിരെ പറഞ്ഞയാൾക്ക് കിടിലൻമറുപടിയുമായി കേരള പൊലീസ്

സ്വന്തം ലേഖകൻ

കൊച്ചി: ഹൈദരാബാദിൽ പീഡനവീരൻമാരെ പൊലീസ് വെടിവെച്ച് കൊന്നതോടെ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ട്രോളിന്റെ പെരുമഴയാണ്. ഹെൽമറ്റ് പിടിക്കാൻ നടക്കുന്ന പൊലീസെന്ന പേരിലാണ് ട്രോൾ മഴയൊരുങ്ങുന്നത്. ഇതിനിടെയാണ് കേരള പൊലീസിന്റെ സോഷ്യൽ മീഡിയ പേജിൽ ഹെൽമറ്റിനെതിരെ പോസ്റ്റിട്ടവരെ ട്രോളി പൊലീസ് മാമൻമാർ രംഗത്ത് എത്തിയത്.

ഇരുചക്രവാഹനങ്ങളിൽ പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ പൊലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലടക്കം ഹെൽമെറ്റിന്റെ പ്രാധാന്യത്തെ കുറിച്ച് സന്ദേശങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കേരള പൊലീസും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റുകളും പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവിലായി സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിൽ ഹെൽമറ്റുമായെത്തിയ ധനേഷിനും ശ്രുതിക്കും കേരള പൊലീസ് അഭിനന്ദിക്കാനും മറന്നില്ല. ഈ പോസ്റ്റിനു കീഴെ ഒരാളിട്ട കമന്റും അതിന് കേരള പൊലീസ് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെൽമറ്റ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന പോസ്റ്റിനു താഴെ സച്ചു നടുപുരയ്ക്കൽ എന്നയാളാണ് കമന്റിട്ടത്. ‘ഞങ്ങൾ പണം കൊടുത്ത് വാങ്ങിയ ഞങ്ങളുടെ വാഹനത്തിൽ ഹെൽമെറ്റ് വച്ചോ, വയ്ക്കാതെയോ യാത്ര ചെയ്യണമെന്നത് ഞങ്ങളുടെ അവകാശമാണ്’എന്ന് തുടങ്ങുന്നതായിരുന്നു പോസ്റ്റ്. കമന്റിന് പൊലീസ് നൽകിയ മറുപടിയാണ് മാസ്. ‘ഇങ്ങനെയുള്ള ഫുൾ കവർ കിട്ടാതിരിക്കാൻ പറഞ്ഞതാ സാറേ…’എന്നായിരുന്നു പൊലീസിന്റെ മറുപടി. ഒപ്പം ശവപ്പെട്ടിയുടെ ചിത്രവും പോസ്റ്റ് ചെയ്യു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സർ,
ഞങ്ങൾ പണം കൊടുത്ത് വാങ്ങിയ ഞങ്ങളുടെ വാഹനത്തിൽ ഒലഹാല േവച്ചോ, വയ്ക്കാതെയോ യാത്ര ചെയ്യണമെന്നത് ഞങ്ങളുടെ അവകാശമാണ്. ഒലഹാല േവയ്ക്കാതെ യാത്രയിൽ ഞങ്ങൾ അപകടത്തിൽപ്പെട്ടാൽ നഷ്ടം ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനുമാണ്, താങ്കൾക്കും ഉത്തരവ് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കും യാതൊരു വിധ നഷ്ടമോ സങ്കടങ്ങളോ ഉണ്ടാക്കുന്നില്ല.
ഇനി ഇരു ചക്രവാഹനക്കാരുടെ ജീവന്റെ സുരക്ഷയാണ് ഉദ്യേശമെങ്കിൽ
ഒലഹാല േഅല്ല വേണ്ടത് ‘ഫുൾ ബോഡി പ്രൊട്ടക്ഷൻ’ നൽകുന്ന എന്തെങ്കിലും ഉപകരണവുമായി വരൂ. ഞങ്ങൾ അംഗീകരിക്കാം! ഹൃദയവും, ശ്വാസകോ ശവും, വൃക്കയും, കരളും കൈകാലുകളും ചതഞ്ഞരഞ്ഞിട്ട് തലച്ചോറ് കൊണ്ട് എന്ത് പ്രയോജനം സർ…?? കേരളത്തിലെ ജനങ്ങളുടെ ആയുസ്സിനാണ് നിങ്ങൾ കൂടുതൽ വില കല്പിക്കുന്നതെങ്കിൽ കേരളത്തിലെ റോഡുകളിൽ കിണറുകളും, കുളങ്ങളും നിർമ്മിച്ച, പാലാരിവട്ടം പോലുള്ള മേൽപ്പാലങ്ങൾ പണിത വകുപ്പ് ഉദ്യോഗസ്ഥരെ പിടിച്ച് തുറുങ്കിലടക്കൂ ??????
ഹെൽമറ്റ് കമ്പനിയുടെ കോഴയാണ് ഉദ്യേശ മെങ്കിൽ സൈക്കിൾ തുടങ്ങിയ ഇരുചക്രവാഹനത്തിനും, കാറ്, ബസ്, ലോറി എന്നിവ ഓടിക്കുന്നവരും ഹെൽമറ്റ് നിർബന്ധമാക്കണം,
കാരണം ഈ വാഹനങ്ങളൊക്കെ അപകടത്തിൽപ്പെട്ടാൽ തലയ്ക്ക് ക്ഷതം സംഭവിച്ച് മരണം സംഭവിക്കാറുണ്ട്