നഗരമധ്യത്തിൽ ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ സംഘത്തിന്റെ കവർച്ച; ഒരു വർഷം മുൻപ് തിരുനക്കരയിലെ കൊറിയർ സ്ഥാപനത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ കഞ്ചാവ് മാഫിയ തലവൻ ഷൈമോൻ പിടിയിൽ; പിടികൂടിയത് കോട്ടയം വെസ്റ്റ് പൊലീസ്

നഗരമധ്യത്തിൽ ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ സംഘത്തിന്റെ കവർച്ച; ഒരു വർഷം മുൻപ് തിരുനക്കരയിലെ കൊറിയർ സ്ഥാപനത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ കഞ്ചാവ് മാഫിയ തലവൻ ഷൈമോൻ പിടിയിൽ; പിടികൂടിയത് കോട്ടയം വെസ്റ്റ് പൊലീസ്

Spread the love

തേർഡ് ഐ ക്രൈം

കോട്ടയം: നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് കവർച്ച നടത്തിയ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഖ്യ ആസൂത്രകൻ പിടിയിൽ. ഒരു വർഷത്തോളമായി വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോട്ടയം വെസ്റ്റ് പൊലീസാണ് പിടികൂടിയത്.

ആർപ്പൂക്കര സംക്രാന്തി മുടിയൂർക്കര തേക്കിൻ പറമ്പിൽ ഷൈൻ ഷാജി (ഷൈമോൻ – 28) യെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബർ 16 നായിരുന്നു നഗരമധ്യത്തിൽ തിരുനക്കരയിൽ നിന്നും സി.എം.എസ് കോളേജ് റോഡിൽ പ്രവർത്തിക്കുന്ന എക്‌സ്പ്രസ് ബീസ് എന്ന കൊറിയർ സ്ഥാപനത്തിൽ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച ശേഷം കവർച്ച നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുണ്ടാ സംഘത്തലവൻ ആർപ്പൂക്കര കൊപ്രായിൽ ജെയ്സ്‌മോൻ ജേക്കബി( അലോട്ടി – 25) യാണ് കവർച്ച ആസൂത്രണം ചെയ്തത്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തിരുവാർപ്പ് കൈച്ചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (20), വേളൂർ കൊച്ചുപറമ്പിൽ വീട്ടിൽ ബാദുഷ (20), എന്നിവരും ഷൈമോനും ചേർന്നാണ് കവർച്ച നടത്തിയത്.

ഷൈമോനാണ് കവർച്ചയ്ക്ക് ആസൂത്രണം നടത്തിയത്. രണ്ടാഴ്ചയോളം നീണ്ടു നിന്ന ആസൂത്രണമാണ് പ്രതികൾ ഇതിനായി നടത്തിയത്. പ്രതികൾ സ്ഥിരമായി ഓൺലൈൻ ഷോപ്പിംങ് സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങിയിരുന്നു. വിദേശ നിർമ്മിത കത്തിയും, കുരുമുളക് സ്‌പ്രേയും അടക്കമുള്ളവ ഓൺലൈനിൽ നിന്നാണ് ഇവർ വാങ്ങിയിരുന്നത്.

ഇവ എക്‌സ്പ്രസ് ബീസ് വഴിയാണ് വാങ്ങിയിരുന്നത്. ഇത്തരത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് വൻ തോതിൽ തുക ഇവിടെ ഉണ്ടെന്ന് ഇവർ തിരിച്ചറിഞ്ഞത്. തുടർന്ന് ഷൈമോൻ വിവരം ബാദുഷായ്ക്കും കൂട്ടാളികൾക്കും കൈമാറുകയായിരുന്നു. ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ നിർദേശം അനുസരിച്ചാണ് പ്രതികൾ ആക്രമണം നടത്തിയതും പണം കവർന്നതും.

സംഭവത്തിന് ശേഷം രക്ഷപെട്ട ഷൈമോൻ ഒരു വർഷത്തോളമായ ആന്ധ്രപ്രദേശിലെ വിശാഖപട്ടണം , വാറങ്കൽ , ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ച് വരികയായിരുന്നു. ഇവിടെ നിന്നും ഇയാൾ ജില്ലയിലേയ്ക്ക് എത്തിയതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു വിവരം ലഭിച്ചിരുന്നു. തുടർന്ന്, ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നിർദേശാനുസരണം എസ്.ഐ ടി.ശ്രീജിത്ത്, ജൂനിയർ എസ്.ഐ സുമേഷ് , പ്രൊബേഷൻ എസ്.ഐ അഖിൽ ദേവ്, ഗ്രേഡ് എസ്.ഐമാരായ കുര്യൻ മാത്യു , കെ.പി മാത്യു , എ.എസ്.ഐ പി.എൻ മനോജ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.ജെ സജീവ് , സി.കെ നവീൻ , അനസ് കെ.ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പ്രതിയ്ക്ക് ചിങ്ങവനം , ഈസ്റ്റ് , വെസ്റ്റ്, ഏറ്റുമാനൂർ , ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ ക്വട്ടേഷൻ , സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ട്.