സ്വർണ്ണക്കടത്ത് തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്: പന്തംകൊളുത്തി പ്രകടനം നടത്തി:ബി.ജെ.പി
സ്വന്തം ലേഖകൻ
കോട്ടയം: സ്വർണ്ണക്കടത്ത് കേസ്സിലെ പ്രതിയായ സ്വപ്നയും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ ജനങ്ങളെ കഴിഞ്ഞ 2 ദിവസമായി വഞ്ചിയ്ക്കുകയായിരുന്നെന്ന് ബി.ജെ.പി മധ്യമേഖല സെക്രട്ടറി ടി.എൻ ഹരികുമാർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഐ.ടി വകുപ്പ് ഉദ്യോഗസ്ഥതയായ സ്വപ്നാ സുരേഷ് മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനിയായിട്ടും കേസ് തെളിയിക്കാൻ സർക്കാർ കാണിച്ച അമാന്തം തികച്ചും പ്രതിഷേധാർഹമാണെന്നും മാന്യതയുണ്ടെങ്കിൽ പിണറായി മുഖ്യമന്ത്രിപദം രാജിവയ്ക്കാൻ തയ്യാറാകണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്ത് ഗാന്ധിസ്‌ക്വയറിൽ നടന്ന പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ അദ്ധ്യക്ഷത വഹിച്ചു.
പ്രതിഷേധത്തിൽ യുവമോർച്ച സംസ്ഥാന വൈ: പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ലാൽകൃഷ്ണ, നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, വൈ. പ്രസിഡന്റ് അനീഷ് കല്ലേലിൽ, ഹരി കിഴക്കേക്കുറ്റ് തുടങ്ങിയവർ സംസാരിച്ചു.