റിസർവ് ബാങ്കിലുള്ള കരുതൽ ധനത്തിൽ കൈവച്ചതിന് പിന്നാലെ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനും കേന്ദ്രസർക്കാർ നീക്കം ; സ്വർണം വാങ്ങിയ ബില്ല് സൂക്ഷിച്ചില്ലെങ്കിൽ 33 ശതമാനം പിഴ നൽകണം

റിസർവ് ബാങ്കിലുള്ള കരുതൽ ധനത്തിൽ കൈവച്ചതിന് പിന്നാലെ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനും കേന്ദ്രസർക്കാർ നീക്കം ; സ്വർണം വാങ്ങിയ ബില്ല് സൂക്ഷിച്ചില്ലെങ്കിൽ 33 ശതമാനം പിഴ നൽകണം

Spread the love

 

സ്വന്തം ലേഖിക

കൊച്ചി : സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്കിന്റെ കരുതൽധനത്തിൽ കൈവച്ചതിനു പിന്നാലെ ജനങ്ങളുടെ കൈവശമുള്ള സമ്പത്ത് കൊള്ളയടിക്കാനും കേന്ദ്രം സർക്കാരിന്റെ നീക്കം.

ഇനി മുതൽ സ്വർണം വാങ്ങിയ ശേഷംബില്ലും സൂക്ഷിച്ച് വയ്ക്കണം.രസീതില്ലാത്ത സ്വർണത്തെ കള്ളപ്പണമായി കണ്ട് 33 ശതമാനം പിഴയീടാക്കാനാണ് നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഖയില്ലാത്ത 75 ലക്ഷം കോടിയോളം രൂപയുടെ സ്വർണം ജനങ്ങളുടെ കൈവശമുണ്ടെന്നാണ് നിഗമനം. ഈ സ്വർണം നിയമപരമാക്കാൻ അവസരം എന്ന പേരിലാണ് പുതിയ പദ്ധതി.

രണ്ടു വർഷംമുമ്പ് കൊണ്ടുവന്ന സ്വർണം പണമാക്കൽ പദ്ധതി വിജയിച്ചില്ല. ബാങ്കുകളിൽ സ്വർണം നിക്ഷേപിച്ച് പകരം പണം നേടുക എന്നതായിരുന്നു പദ്ധതി. പുതിയ നിർദേശ പ്രകാരം കൈവശമുള്ള സ്വർണത്തിന്റെ കണക്ക് വെളിപ്പെടുത്തുന്നത് നിർബന്ധമാക്കും.

നിശ്ചിത അളവിലുള്ള സ്വർണത്തിന് ഇളവ് നൽകും. അധികമുള്ളത് പിഴയടച്ച് നിയമപരമാക്കാൻ അവസരം നൽകും.30 ശതമാനം നികുതിയും മൂന്ന് ശതമാനം സെസും ഈടാക്കും. സമയപരിധിക്കുശേഷം രേഖയില്ലാതെ സ്വർണം കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തും.

സ്വർണാഭരണങ്ങളിൽ താൽപ്പര്യമുള്ള ദക്ഷിണേന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണ് കേന്ദ്രനീക്കം. പാരമ്പര്യമായി കൈമാറിയ സ്വർണാഭരണങ്ങൾ സൂക്ഷിക്കുന്നവർക്ക് രേഖ ഹാജരാക്കാനാകില്ല.

വീടുകളിൽ പരിശോധന നടത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികൾക്ക് അവസരമുണ്ടാകും.രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രം ഇതിലൂടെ പുതിയ സാധ്യത തുറക്കുകയാണ്. ആരാധനാലയങ്ങളിലെ സ്വർണനിക്ഷേപം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും ആശയക്കുഴപ്പമുണ്ടാകും.