മദ്യം നൽകി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി: പെൺകുട്ടിയെ പീഡിപ്പിച്ചത് എറണാകുളത്തെ ഫ്‌ളാറ്റിൽ എത്തിച്ച്; കേസിലെ നാലു പ്രതികൾക്കും ഇരുപതു വർഷം കഠിന തടവ്; അഭിമാനം ഭയന്ന് പെൺകുട്ടി ആത്മഹത്യയും ചെയ്തു

മദ്യം നൽകി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി: പെൺകുട്ടിയെ പീഡിപ്പിച്ചത് എറണാകുളത്തെ ഫ്‌ളാറ്റിൽ എത്തിച്ച്; കേസിലെ നാലു പ്രതികൾക്കും ഇരുപതു വർഷം കഠിന തടവ്; അഭിമാനം ഭയന്ന് പെൺകുട്ടി ആത്മഹത്യയും ചെയ്തു

ക്രൈം ഡെസ്‌ക്

കൊച്ചി: പ്രണയം നയിച്ചു മയക്കി വശത്താക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ,. കൊച്ചിയിലെ ഫ്‌ളാറ്റിൽ എത്തിച്ചു മദ്യം നൽകിയ മയക്കി ക്രൂരമായ പീഡനത്തിനു ഇരയാക്കിയ കേസിൽ നാലു യുവാക്കൾക്കു 20 വർഷം കഠിനതടവ്. പ്രതികളുടെ ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടി ഏറ്റവും ഒടുവിൽ ആത്മഹത്യയും ചെയ്തിരുന്നു.

ഒന്നാം പ്രതി തോപ്പുംപടി വരമ്പത്ത് ലേൻ പുതുശേരി അരുൺ സ്റ്റാൻലി(22), തുണ്ടിപ്പറമ്പിൽ വിഷ്ണു ജയപ്രകാശ്(23), ചിറയ്ക്കപ്പറമ്പിൽ ക്ലീറ്റസ് മകൻ ആന്റണി ജിനേഷ്(26) കാസർകോട് സ്വദേശിയും ഇപ്പോൾ ആലപ്പുഴ തുറവൂർ വലിയവീട്ടിൽ ക്രിസ്റ്റഫർ ജോസഫ്(23) എന്നിവരെയാണ് കഠിന തടവിന് കോടതി ശിക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം പോക്സോ കോടതിയാണ് പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിട്ടത്.

2018 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ സുഹൃത്തായ അരുൺ പ്രണയം നടിച്ച് എറണാകുളത്തെ ഫ്ളാറ്റിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഫോർട്ട് കൊച്ചി ബീച്ചിൽ കൊണ്ട് പോയി മദ്യം നൽകി അവശയാക്കിയതിന് ശേഷമായിരുന്നു പീഡനം.

പിന്നീട് അരുണിന്റെ സുഹൃത്തുക്കളും ഫ്ളാറ്റിൽ എത്തി പെൺകുട്ടിയെ സംഘം ചേർന്ന് പീഡിപ്പിച്ചു. സംഭവം അറിഞ്ഞതോടെ ചൈൽഡ്ലൈൻ പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പെൺകുട്ടി ആത്മഹത്യ ചെയ്തു. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ വിജയനാണ് കേസ് അന്വേഷിച്ചത്.