മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും ഇനി സംവരണം ; ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്ത് ശതമാനം സംവരണം ഉറപ്പാക്കാൻ ഉത്തരവ്

മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും ഇനി സംവരണം ; ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്ത് ശതമാനം സംവരണം ഉറപ്പാക്കാൻ ഉത്തരവ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മുന്നാക്കക്കാരിലെ പിന്നോക്കക്കാർക്കും ഇനി സംവരണം. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ജോലിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവായി. . പിന്നാക്ക വിഭാഗത്തിന് സംവരണം അനുവദിക്കുന്ന സ്ഥാപനങ്ങളിലാണ് സംവരണം ബാധകം.

സംവരണ തസ്തിക നികത്തപ്പെടാത്തതിന്റെ റിപ്പോർട്ട്, വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പൊതുഭരണവകുപ്പിന് നൽകണം. ആറുമാസത്തെ പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്.
ന്യൂനപക്ഷ പദവിയില്ലാത്തതും മറ്റു നിയമവകുപ്പ് മുൻ സെക്രട്ടറി കെ. ശശിധരൻനായർ ചെയർമാനും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻ നായർ അംഗവുമായ കമ്മിഷന്റെ ശുപാർശപ്രകാരമാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുലക്ഷം രൂപയിൽതാഴെ വാർഷിക കുടുംബവരുമാനമുള്ളവർ സംവരണത്തിന് അർഹർ, നഗരസഭകോർപ്പറേഷൻ മേഖലയിലെ ഭൂസ്വത്തിൽനിന്നുള്ള കാർഷികവരുമാനം കുടുംബ വാർഷികവരുമാനത്തിന്റെ ഭാഗമല്ല, സാമൂഹികസുരക്ഷാ പെൻഷൻ, കുടുംബ പെൻഷൻ, ഉത്സവബത്ത, വിരമിക്കൽ ആനുകൂല്യം, യാത്രാബത്ത, തൊഴിലില്ലായ്മവേതനം എന്നിവയും കുടുംബവരുമാനമായി പരിഗണിക്കില്ല, അപേക്ഷകന്റെ കുടുംബസ്വത്ത് ഗ്രാമപ്പഞ്ചായത്തിലാണെങ്കിൽ രണ്ടരയേക്കറിൽ കവിയരുത്. നഗരസഭാ മേഖലയിലാമെങ്കിൽ 75 സെന്റിലും കോർപ്പറേഷനിലാണെങ്കിൽ 50 സെന്റിലും കവിയാൻ പാടില്ല, മൂന്നിടത്തുമായി ഭൂമിയുണ്ടെങ്കിൽ മൊത്തം വിസ്തീർണം രണ്ടരയേക്കറിൽ അധികമാകരുത് എന്നിങ്ങനെ പോകുന്നു കമ്മിഷൻ മുന്നോട്ട് രാജ്യത്തെവിടെയുള്ള ഭൂമിയും കണക്കിൽപ്പെടും. അന്ത്യോദയ, അന്നയോജന, റേഷൻ കാർഡിലെ മുൻഗണനാവിഭാഗം അംഗങ്ങൾ എന്നിവർ മറ്റു മാനദണ്ഡങ്ങൾ ബാധകമല്ലാതെ സംവരണത്തിന് അർഹരാകും.