എനിക്ക് വധഭീഷണിയുണ്ട്, തവനൂരിൽ ഞാൻ ജയിച്ചാൽ എന്നെ അവർ ഇല്ലാതാക്കും; എന്നാലും ഞാൻ തളരില്ല, വൃക്കരോഗികൾക്കുള്ള സഹായം ജലീൽ ഇടപെട്ട് മുടക്കി : കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്

എനിക്ക് വധഭീഷണിയുണ്ട്, തവനൂരിൽ ഞാൻ ജയിച്ചാൽ എന്നെ അവർ ഇല്ലാതാക്കും; എന്നാലും ഞാൻ തളരില്ല, വൃക്കരോഗികൾക്കുള്ള സഹായം ജലീൽ ഇടപെട്ട് മുടക്കി : കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി ഫിറോസ് കുന്നംപറമ്പിൽ രംഗത്ത്

സ്വന്തം ലേഖകൻ

മലപ്പുറം: വിവാദങ്ങളിൽ മുങ്ങിനിൽക്കുന്ന മന്ത്രിയായ കെ.ടി.ജലീലിനെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് സ്ഥാനാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ഫിറോസ് കുന്നുംപറമ്പിൽ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.ടി ജലീൽ പരാജയപ്പെട്ടാൽ മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ വ്യക്തമാക്കി.

തവനൂരിൽ തോൽവിയാണെങ്കിൽ എന്നെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കും, അതിൽ യാതൊരു വിധ സംശയവും വേണ്ട. എന്തു വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. തീർച്ചയായും വധഭീഷണിയുണ്ടെന്നും ഫിറോസ് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാൻ എന്തായാലും സ്വർണം കടത്താനൊന്നും പോകില്ല. മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്‌നി വെൽഫെയർ അസോസിയേഷനും കിഡ്‌നി ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്കും വേണ്ടി ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് ജോലിക്ക് പോകാൻ പറ്റാത്തതുകൊണ്ട് അവർക്ക് സഹായങ്ങളും മരുന്നു നൽകുന്നതായിരുന്നു പദ്ധതി. എന്നാൽ മന്ത്രി കെ ടി ജലീൽ സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തി ഈ പദ്ധതി മുടക്കിയെന്നും പറയുന്നു.

തെരഞ്ഞെടുപ്പിൽ ജയിച്ചാലും ജീവകാരുണ്യ പ്രവർത്തനം ജയിച്ചാലും ഉണ്ടാകും. സർക്കാരിൽ നിന്നും കൂടുതൽ പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കും. തോറ്റാൽ ഞാൻ ഉണ്ടാകുമോ എന്നറിയില്ല.

എന്നെ വകവരുത്താനുള്ള പദ്ധതികൾ ഇപ്പോൾ തന്നെ ആസൂത്രണം ചെയ്ത് കഴിഞ്ഞു. എന്നാലും ഞാൻ തളരില്ല. എനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നുണ്ട്. പല ആരോപണങ്ങളും എനിക്കെതിരെ കൊണ്ടുവരാൻ അവർ ശ്രമിച്ചു.

ഞാൻ എം.എൽ.എ ആയാൽ ജനങ്ങളുടെ പ്രതിനിധിയാണ്. പ്രധാനമായും വയ്യാത്ത ആളുകളെ സഹായിക്കും. അത്തരം പദ്ധതികൾ മണ്ഡലത്തിൽ കൊണ്ടുവരുമെന്നും ഫിറോസ് വ്യക്തമാക്കി.