മുത്തുവുമായുള്ള ബന്ധം രത്നവല്ലിയെ മാറ്റി ; കൊഞ്ചിക്കുഴഞ്ഞുള്ള ഫോൺവിളി കൂടി ;   മഹേഷ് കുമാറുമായുള്ള ദാമ്പത്യം തുടരാനാവില്ലെന്ന് പറഞ്ഞപ്പോൾ പക ;രത്നവല്ലിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം ഇങ്ങനെ

മുത്തുവുമായുള്ള ബന്ധം രത്നവല്ലിയെ മാറ്റി ; കൊഞ്ചിക്കുഴഞ്ഞുള്ള ഫോൺവിളി കൂടി ; മഹേഷ് കുമാറുമായുള്ള ദാമ്പത്യം തുടരാനാവില്ലെന്ന് പറഞ്ഞപ്പോൾ പക ;രത്നവല്ലിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം ഇങ്ങനെ

സ്വന്തം ലേഖകൻ

കാലടി: എറണാകുളം കാലടിയിലെ കൊലപാതകം ഭാര്യയുടെ മറ്റൊരു പ്രണയ ബന്ധത്തെ തുടർന്നെന്ന് വെളിപ്പെടുത്തൽ. മഹേഷ് കുമാറുമായുള്ള ബന്ധം തുടരാനാവില്ലെന്ന് ഭാര്യ രത്നവല്ലി നിലപാടടെടുത്തതോടെയാണ് കൊലപാതകം.

കൊലപാതകത്തിന് ശേഷം പൊലീസിൽ എത്തി പരാതി നൽകിയ മഹേഷിനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്നലെ മഹേഷ് ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയ്ക്ക് മുത്തു എന്ന തമിഴ്നാട് സ്വദേശിയുമായി ബന്ധമുണ്ടായിരുന്നതായി മഹേഷ്കുമാറിന സംശയമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി രത്നവല്ലിയിൽ പ്രകടമായ മാറ്റങ്ങൾ കണ്ടിരുന്നു.
അടുത്തിടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. ദാമ്പത്യം തുടരാൻ താല്പര്യമില്ലെന്ന് രത്നവല്ലി മഹേഷ് കുമാറിനോട് പറഞ്ഞു. ഓണം അവധിക്ക് രത്നവല്ലി സ്വദേശമായ തെങ്കാശിയിലേക്ക് മടങ്ങി.

മുത്തുവിനൊപ്പം പോവുകയാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും ഇതിനിടയിൽ രത്നവല്ലി മഹേഷ് കുമാറിനോട് പറഞ്ഞു. പൊങ്കൽ അവധിക്ക് നാട്ടിൽ പോയ മഹേഷ് കുമാർ രത്നവല്ലിയെ കാലടിയിലേക്ക് കൊണ്ടുവന്നു.

ഇന്നലെ കാലടിയിൽ എത്തിയപ്പോഴും മുത്തുവിനൊപ്പം പോവുകയാണെന്ന് രത്നവല്ലി ആവർത്തിച്ചു. തുടർന്നാണ് പ്രകോപിതനായ പ്രതി വീടിനടുത്തുള്ള ജാതി തോട്ടത്തിലേക്ക് ഇവരെ കൊണ്ട് പോയി തുണി മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊലപെടുത്തിയത്.

രത്നവല്ലിയെ കൊലപ്പെടുത്തിയ ശേഷം മഹേഷ് കുമാർ മൃതദേഹത്തിനോട് ലെെംഗിക അതിക്രമവും നടത്തിയിരുന്നു. കൊന്നുകഴിഞ്ഞിട്ടും ഭാര്യയോടുള്ള പക അവസാനിച്ചില്ലെന്ന് പ്രതി വ്യക്തമാക്കിയതായാണ് സൂചനകൾ.

Tags :