
നിലമ്പൂരില്‍ വയോധികയ്ക്ക് ക്രൂര മർദനം ; സംരക്ഷിക്കാൻ മകൻ ചുമതലപ്പെടുത്തിയ അയല്‍വാസിയാണ് മദ്യപിച്ചെത്തി മർദിച്ചത്
മലപ്പുറം : നിലമ്പൂരില്‍ വയോധികയ്ക്ക് ക്രൂര മർദനം. നിലമ്ബൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടില്‍ ഇന്ദ്രാണി ടീച്ചർക്ക് ആണ് മർദ്ദനമേറ്റത്.
സംരക്ഷിക്കാൻ മകൻ ചുമതലപ്പെടുത്തിയ അയല്‍വാസിയായ ഷാജിയാണ് മദ്യപിച്ചെത്തി ഇന്ദ്രാണിയെ മർദിച്ചത്. നിലമ്ബൂർ നഗരസഭ വൈസ് ചെയർ പേഴ്സണും വാർഡ് കൗണ്‍സിലറും സംഭവ സ്ഥലത്ത് എത്തി ഇന്ദ്രാണിയെ നിലമ്ബൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലമ്ബൂർ പൊലീസിലും പരാതിയും നല്‍കി. മർദ്ദനത്തിന്റെ അയല്‍വാസികള്‍ പകർത്തിയ ദൃശ്യം പുറത്ത് വന്നു.
നേരത്തെ ഡാൻസ് ടീച്ചറായിരുന്നു ഇന്ദ്രാണി ടീച്ചർ. ഏക മകൻ ജോലിക്ക് പോകുമ്ബോള്‍ ഷാജിയെ നോല്‍ക്കാൻ ഏല്‍പ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ദ്രാണി ടീച്ചറുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ച് പൊലീസും ജനപ്രതിനിധികളുമെത്തിയാണ് ഇന്ദ്രാണി ടീച്ചറെ ആശുപത്രിയിലെത്തിച്ചത്. മകൻ ഇവരെ നോക്കുന്നില്ലെന്ന് നഗരസഭാ വൈസ് ചെയർപേഴ്സണ്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
