
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്ര സര്‍ക്കാരിന് പിഴചുമത്തിയ നടപടി സുപ്രീം കോടതി പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം.
തെറ്റായ വിവരം നല്‍കിയതിന് 25,000 രൂപയാണ് പിഴയിട്ടിരുന്നത്. കേസില്‍ കേന്ദ്രം അറിയിച്ച വിവരം തെറ്റാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
നെതര്‍ലാന്‍ഡിലേക്ക് അന്വേഷണത്തിനായി പോകേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു രാവിലെ കോടതിയെ അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കേന്ദ്ര സർക്കാർ അറിയിച്ച വിവരം തെറ്റാണെന്ന് സംസ്ഥാനം കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പിഴ ചുമത്തുകയായിരുന്നു. നെതര്‍ലന്‍ഡ്സ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങി സര്‍ക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ ആരോപണം.







