മകനെ കാണാനില്ലെന്നു അച്ഛന്റെ പരാതി: പൊലീസ് അന്വേഷിച്ചപ്പോൾ മകൻ കുടുങ്ങിയത് 250 ഗ്രാം കഞ്ചാവുമായി; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കുടുക്കിയത് ജില്ലാ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ നർക്കോട്ടിക് സ്‌പെഷ്യലിസ്റ്റ്

മകനെ കാണാനില്ലെന്നു അച്ഛന്റെ പരാതി: പൊലീസ് അന്വേഷിച്ചപ്പോൾ മകൻ കുടുങ്ങിയത് 250 ഗ്രാം കഞ്ചാവുമായി; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കുടുക്കിയത് ജില്ലാ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ നർക്കോട്ടിക് സ്‌പെഷ്യലിസ്റ്റ്

Spread the love

തേർഡ് ഐ ബ്യൂറോ

പാലാ: മകനെ കാണുന്നില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ പിതാവിന്റെ പരാതി അന്വേഷിച്ച പൊലീസ് യുവാവിനെ 250 ഗ്രാം കഞ്ചാവുമായി പിടികൂടി. കഞ്ചാവ് കച്ചവടവും ബൈക്ക് മോഷണവും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെയാണ് പാലാ പൊലീസ് അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിടികൂടിയത്. പാലാ വള്ളിച്ചിറ നെച്ചിപ്പൊഴൂർ പള്ളിയാടിയിൽ ഹൗസിൽ സിജു സിബി (22)യെയാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാവിലെയാണ് സിജുവിനെ കാണാനില്ലെന്ന പരാതിയുമായി അച്ഛൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. എക്‌സൈസ് രജിസ്റ്റർ ചെയ്ത കേസിൽ സിജുവിനെ എക്‌സൈസ് സംഘം അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് സിജുവിനെ വീട്ടിൽ നിന്നും കാണാതായത്. ഇതേ തുടർന്നാണ് അച്ഛൻ പൊലീസിൽ പരാതിയുമായി എത്തിയത്. പിന്നീട്, പൊലീസ് നടത്തിയ അന്വേഷണത്തിൽ സിജു നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് എന്നു കണ്ടെത്തി. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി എട്ടോളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കു കേസുകളുണ്ടെന്നു പൊലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ പ്രതിയെ പിഴക് ഭാഗത്തു കണ്ടതായി ഡിവൈ.എസ്.പി സാജു വർഗീസിനു രഹസ്യ വിവരം ലഭിച്ചു. ഇതേ തുടർന്നു, ഇദ്ദേഹത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ എസ്.ഐ എം.ഡി അഭിലാഷ്, ഗ്രേഡ് എസ്.ഐമാരായ തോമസ് സേവ്യർ, രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നു പ്രതിയെ പിടികൂടി. തുടർന്നു, ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഇയാൾ തമിഴ്‌നാട്ടിൽ നിന്നും ഒരു കിലോ കഞ്ചാവ് എത്തിച്ചിട്ടുണ്ട് എന്നു കണ്ടെത്തിയത്.

തുടർന്നു, പൊലീസിലെ നർക്കോട്ടിക് സ്‌പെഷ്യലിസ്റ്റ് ഡോഗായ ലാബ്രഡോർ ഇനത്തിൽപ്പെട്ട ഡോണിന്റെ സഹായത്തോടെ സിബിയുടെ വീടിന്റെ പരിസരത്ത് പൊലീസ് തിരിച്ചിൽ നടത്തി. ഹാൻഡ്‌ലർമാരായ പ്രമോദ് തമ്പി, രാഹുൽ കുമാർ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ തമിഴനാട്ടിൽ നിന്നും എത്തിച്ച കഞ്ചാവിൽ നിന്നും ബാക്കിയുണ്ടായിരുന്ന 250 ഗ്രാം കഞ്ചാവ് ഇവിടെ നിന്നും പൊലീസ് ഡോഗിന്റെ സഹായത്തോടെ കണ്ടെത്തി.

ബൈക്കിലെത്തി മാല മോഷ്ടിച്ചതിനും, കഞ്ചാവ് വിൽപ്പന നടത്തിയതിനും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയോ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്യും. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചാണ് ഇയാൾ ഇടുക്കിയിൽ നിന്നും കഞ്ചാവ് എത്തിച്ചത്. ഇതിന്റെ പേരിൽ ഇയാൾക്കെതിരെ ജുവനൈൽ ജെസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.