ഡല്‍ഹിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊന്ന കെജ്രിവാള്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ തിരിച്ചടി; ഇനി ഡല്‍ഹിയില്‍ കെജ്രിവാള്‍ സര്‍ക്കാരില്ല; ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയെ നിയന്ത്രിക്കും; ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭേദഗതി നിലവില്‍ വന്നു

ഡല്‍ഹിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊന്ന കെജ്രിവാള്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ തിരിച്ചടി; ഇനി ഡല്‍ഹിയില്‍ കെജ്രിവാള്‍ സര്‍ക്കാരില്ല; ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയെ നിയന്ത്രിക്കും; ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭേദഗതി നിലവില്‍ വന്നു

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കെജ്രിവാള്‍ സര്‍ക്കാറിന് പകരം ലഫ്റ്റനന്റ് വര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാറായി മാറി. ഇതോടെ ഡല്‍ഹിയില്‍ ഇനി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും. ഡല്‍ഹി ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്ലിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നാണിത്.

കോവിഡ് വ്യാപനവും ഓക്‌സിജന്‍ ദൗര്‍ലഭ്യവും രൂക്ഷമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും കേന്ദ്രസര്‍ക്കാറും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും ഭരണപരമായ തീരുമാനങ്ങള്‍ക്കും ലഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം തേടണം. സംസ്ഥാന സര്‍ക്കാറിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ 2021 മാര്‍ച്ച് 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കുകയും ചെയ്തു.

മാര്‍ച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പുവെച്ചു. ഇതിനുപിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ വന്നതായി ചൊവ്വാഴ്ച കേന്ദ്രം ഉത്തരവിറക്കിയത്. ദേശീയ തലസ്ഥാന മേഖല ആക്ട് 1991 ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

ഡല്‍ഹി സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ 2018ല്‍ സുപ്രീം കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് നിയമ ഭേദഗതി കൊണ്ടുവരാനുള്ള നീക്കങ്ങള്‍ കേന്ദ്രം ആരംഭിച്ചത്. എന്നാല്‍ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതാണ് കേന്ദ്ര തീരുമാനമെന്ന് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.