കണ്ണില്ലാത്ത പ്രണയം തലയെടുക്കുമ്പോൾ: മംഗലാപുരത്ത് ഇരുപതുകാരിയെ കാമുകൻ കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രണയനൈരാശ്യത്തെ തുടർന്ന്; ഒരു കയ്യിൽ കഞ്ചാവ് ബീഡിയും, കത്തിയുമായി പാഞ്ഞെത്തിയ കാമുകൻ ദീക്ഷയെ കുത്തി വീഴ്ത്തി; ഗുണ്ടാ ബന്ധത്തെ തുടർന്നു സുശാന്ത് പൊലീസ് പിടിയിലായതോടെ ഒഴിവാക്കാൻ ശ്രമിച്ചത് വധശ്രമത്തിൽ കലാശിച്ചു

കണ്ണില്ലാത്ത പ്രണയം തലയെടുക്കുമ്പോൾ: മംഗലാപുരത്ത് ഇരുപതുകാരിയെ കാമുകൻ കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രണയനൈരാശ്യത്തെ തുടർന്ന്; ഒരു കയ്യിൽ കഞ്ചാവ് ബീഡിയും, കത്തിയുമായി പാഞ്ഞെത്തിയ കാമുകൻ ദീക്ഷയെ കുത്തി വീഴ്ത്തി; ഗുണ്ടാ ബന്ധത്തെ തുടർന്നു സുശാന്ത് പൊലീസ് പിടിയിലായതോടെ ഒഴിവാക്കാൻ ശ്രമിച്ചത് വധശ്രമത്തിൽ കലാശിച്ചു

സ്വന്തം ലേഖകൻ
മംഗലാപുരം: കണ്ണില്ലാത്ത പ്രണയം കൊലപാതകത്തിൽ കലാശിക്കുന്നതാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ട്രെൻഡുകളിൽ ഒന്ന്. കാമുകനും കാമുകിയും ഒന്നാണെന്നു പറഞ്ഞുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകളും, ചിത്രങ്ങളും വാട്‌സ്അപ്പ് സന്ദേശങ്ങളും മാറിമറിയാൻ നിമിഷങ്ങൾ മാത്രം മതി. ഏറ്റവും ഒടുവിൽ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്ന വീഡിയോയുടെ കഥയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രണയ നൈരാശ്യത്തെ തുടർന്ന് കാമുകൻ കത്തിയുമായി എത്തി യുവതിയെ നടുറോഡിൽ കുത്തി വീഴ്ത്തുന്നു. തേച്ച കാമുകിമാർക്ക് ഇതു തന്നെ വരണമെന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുന്നത്. കുത്തേറ്റു വീഴുന്നത് കർക്കളയിലെ എം ബി എ വിദ്യാർത്ഥി ദീക്ഷ (20)യും, ഇവരെ കുത്തിയത് കാമുകൻ സുശാന്തുമാണ്. ഗുണ്ടാ സംഘങ്ങളുടെ പിടിയിൽ അകപ്പെട്ട് ലഹരിയുടെ വലയിൽ കുടുങ്ങിയ സുശാന്തിനെ ദക്ഷ അകറ്റി നിർത്തിയതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്.
ഇതേ തുടർന്നാണ് ദക്ഷയെ സുശാന്ത് കുത്തിവീഴ്ത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. ദക്ഷയും, സ്വയം കഴുത്ത് മുറിച്ച സുശാന്തും ഇതുവരെയും അപകട നില തരണം ചെയ്തിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. നേരത്തെ ദീക്ഷ പഠിക്കുന്ന കോളജിൽ സുശാന്ത് ഡാൻസ് പഠിപ്പിക്കാനെത്തിയിരുന്നു. ദീക്ഷയ്ക്ക് ഡാൻസ് പഠിപ്പിച്ചുകൊടുത്തത് സുശാന്തായിരുന്നു. തുടർന്ന് ഇരുവരും സുഹൃത്തുക്കളായി. പോലീസിന്റെ ഗുണ്ടാലിസ്റ്റിൽപെട്ട ജപാൻ മംഗയുടെ സുഹൃത്തായിരുന്നു സുശാന്ത്. ഇതിനിടെയാണ് ജപാൽ മംഗയുടെ ഗ്യാങ്ങും സുഭാഷ് പടീലിന്റെ ഗ്യാങ്ങും തമ്മിൽ സംഘട്ടനമുണ്ടായത്. ഈ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞതോടെ ദീക്ഷ, സുശാന്തിനെ ഒഴിവാക്കാൻ തുടങ്ങി. ഇതോടെ സുശാന്ത് നിരന്തരം ദീക്ഷയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്താൻ തുടങ്ങി. ഒരു ദിവസം സുഹൃത്തിനൊപ്പം കാറിലെത്തിയ സുശാന്ത്, ദീക്ഷയെ ബലം പ്രയോഗിച്ച് കാറിലിരുത്താൻ ശ്രമിച്ചതോടെ പരാതി പോലീസിലെത്തി. തുടർന്ന് ഈ സംഭവത്തിൽ സുശാന്തിന്റെ വീട്ടുകാരെയും വിളിച്ചുവരുത്തിയാണ് പ്രശ്നത്തിന് പോലീസ് പരിഹാരമുണ്ടാക്കിയത്.
ഇതോടെ സുശാന്ത് ദീക്ഷയെ കൊലപ്പെടുത്താൻ സുശാന്ത് പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച കോളജ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ദീക്ഷയെ സ്‌കൂട്ടറിലെത്തിയ സുശാന്ത് തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തിയത്. 12 തവണയാണ് സുശാന്ത് ദീക്ഷയെ കുത്തിയത്. തുടർന്ന് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. സംഭവം നേരിൽകണ്ട പരിസരവാസികൾ ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കൊലപാതക ശ്രമത്തിന് മുമ്ബ് സുശാന്ത് ‘ലവ് യു ദീച്ചു, മിസ് യു ബേബി, ലവ് യു ലോട്ട്’ എന്ന് വാട്സ്ആപ്പിൽ സ്റ്റാറ്റസിട്ടിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കഞ്ചാവ് വലിച്ച് എത്തിയ സുശാന്ത് ദീക്ഷയെ പിന്തുടർന്ന് തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.