മകളുടെ കല്യാണം വിളിക്കാനെത്തി: മകളുടെ പ്രായം പോലുമില്ലാത്ത കുട്ടിയെ പീഡിപ്പിച്ചു; കാഞ്ഞിരപ്പള്ളിക്കാരനായ പ്രതിയ്ക്ക് അഞ്ചു വർഷം തടവ് വിധിച്ച് പോക്‌സോ കോടതി

മകളുടെ കല്യാണം വിളിക്കാനെത്തി: മകളുടെ പ്രായം പോലുമില്ലാത്ത കുട്ടിയെ പീഡിപ്പിച്ചു; കാഞ്ഞിരപ്പള്ളിക്കാരനായ പ്രതിയ്ക്ക് അഞ്ചു വർഷം തടവ് വിധിച്ച് പോക്‌സോ കോടതി

ക്രൈം ഡെസ്‌ക്

കോട്ടയം: അച്ഛനും അമ്മയും വീട്ടിലും പരിസരത്തും ജോലി ചെയ്യുന്നതിനിടെ, വീടിനു സമീപത്തെ കടയിലെത്തി പിഞ്ചു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയ്ക്ക് അഞ്ചു വർഷം കഠിന തടവ്. മകളുടെ വിവാഹം ക്ഷണിക്കാനെത്തിയപ്പോഴാണ് പ്രതി മകളുടെ പ്രായം പോലുമില്ലാത്ത പിഞ്ചു കുഞ്ഞിനെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.
കാഞ്ഞിരപ്പള്ളി നെല്ലിക്കുന്നേൽ ജോസഫി( തങ്കച്ചൻ -54)നെയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി ജി.ഗോപകുമാർ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായി ഏഴു വർഷം കഠിന തടവും നാൽപ്പത്തയ്യായിരം രൂപ പിഴയും വിധിച്ചെങ്കിലും, ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അഞ്ചു വർഷം മാത്രം തടവിൽ കഴിഞ്ഞാൽ മതിയാകും. പ്രോസിക്യൂഷനു വേണ്ടി ഒൻപത് സാക്ഷികളെയും, പ്രതിഭാഗത്തിന് വേണ്ടി ഒരു സാക്ഷിയെയും കോടതിയിൽ വിസ്തരിച്ചു.

പോക്സോ ആക്ടിലെ ഒൻപത് എം വകുപ്പു പ്രകാരം അഞ്ചു വർഷം കഠിന തടവും, 25,000 രൂപ പിഴയും, ഇന്ത്യൻ പീനൽക്കോഡിലെ 354 ആം വകുപ്പ് പ്രകാരം രണ്ടു വർഷം കഠിന തടവും 20,000 രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ അഞ്ചു വർഷം തടവിൽ കഴിഞ്ഞാൽ മതിയാവും. പിഴ അടച്ചില്ലെങ്കിൽ രണ്ടു വകുപ്പിലുമായി മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013 ഒക്ടോബർ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ ജോസഫിന്റെ മകളുടെ വിവാഹം ക്ഷണിക്കുന്നതിനായാണ് ഇയാൾ ഇരയാക്കപ്പെട്ട കുട്ടിയുടെ വീട്ടിൽ എത്തിയത്. ഈ സമയം കുട്ടിയുടെ മാതാപിതാക്കൾ വീട് വൃത്തിയാക്കുന്ന ജോലിയിലായിരുന്നു. ഇരയാക്കപ്പെട്ട പെൺകുട്ടിയാകട്ടെ ഇവരുടെ വീടിന്റെ മുന്നിലുള്ള കടയിലുമായിരുന്നു.

ഈ സമയം കടയിൽ കയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം കണ്ടു വന്ന പെൺകുട്ടിയുടെ മാതാവാണ് കേസിലെ സാക്ഷി. തുടർന്ന് മാതാവിന്റെയും പിതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്രർ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.എം.എൻ പുഷ്‌കരൻ കോടതിയിൽ ഹാജരായി.