ജില്ലയിൽ നാലു നഗരസഭകളിലും 21 പഞ്ചായത്തുകളിലും നിരോധനാജ്ഞ: കോട്ടയം ജില്ലയിൽ 144 പ്രഖ്യാപിച്ചത് ഈ സ്ഥലങ്ങളിൽ; കൊവിഡ് നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിൽ നാലു നഗരസഭകളിലും 21 പഞ്ചായത്തുകളിലും നിരോധനാജ്ഞ: കോട്ടയം ജില്ലയിൽ 144 പ്രഖ്യാപിച്ചത് ഈ സ്ഥലങ്ങളിൽ; കൊവിഡ് നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാലു നഗരസഭകളിലും, 21 പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ ഉത്തരവ് പ്രകാരമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ ഒൻപത് മുതൽ നിരോധനാജ്ഞ നിലവിൽ വരും.

ജി്ല്ലയിൽ എല്ലായിടത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ 25 കേന്ദ്രങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരാനും നിർദേശം നൽകിയിട്ടുണ്ട്. അതീവ ജാഗ്രത വേണ്ട സ്ഥലങ്ങളാണ് ഈ നഗരസഭകളും പഞ്ചായത്തുകളും. മറ്റുള്ള സ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂടി നിൽക്കുന്നതിനും നിയന്ത്രണം ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി്ല്ലയിൽ എല്ലായിടത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ 25 കേന്ദ്രങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരാനും നിർദേശം നൽകിയിട്ടുണ്ട്. അതീവ ജാഗ്രത വേണ്ട സ്ഥലങ്ങളാണ് ഈ നഗരസഭകളും പഞ്ചായത്തുകളും. മറ്റുള്ള സ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂടി നിൽക്കുന്നതിനും നിയന്ത്രണം ഉണ്ട്.

നിരോധനാജ്ഞ പ്രഖ്യാപിച്ച നഗരസഭകൾ
1. ഏറ്റുമാനൂർ
2. ഈരാറ്റുപേട്ട
3. ചങ്ങനാശേരി
4. കോട്ടയം

പഞ്ചായത്തുകൾ
1. കങ്ങഴ
2. മീനടം
3. അയർക്കുന്നം
4. മറവൻതുരുത്ത്
5. പായിപ്പാട്
5. കറുകച്ചാൽ
7. രാമപുരം
8. തൃക്കൊടിത്താനം
9. മുണ്ടക്കയം
10. കൂരോപ്പട
11. എരുമേലി
12. കുറിച്ചി
13. പുതുപ്പള്ളി
14. വിജയപുരം
15. വാകത്താനം
16. അതിരമ്പുഴ
17. തിരുവാർപ്പ്
18. മാടപ്പള്ളി
19. പാമ്പാടി
20. കുമരകം
21. എലിക്കുളം

ജില്ലയിൽ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നു ഉത്തരവിൽ ജില്ലാ കളക്ടർ പറയുന്നു. വ്യക്തികളുമായി ഇടപെടുമ്പോൾ കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുക. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിച്ച് മാത്രം എത്തുക, കൃത്യമായ ഇടവേളകളിൽ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ശുചീകരിക്കുക, സാമൂഹിക അകലം പാലിക്കുക.

വിവാഹ ചടങ്ങുകളിൽ അൻപതു പേർക്കും, മരണാനന്തച്ചടങ്ങുകളിൽ ഇരുപതു പേരും എന്ന നിഷ്‌കർഷ കർശനമായി പാലിക്കുക.

സർക്കാർ ചടങ്ങുകളിലും, മതപരമായതും രാഷ്ട്രീയമായതും സാമൂഹിക സാംസ്‌കാരിക ചടങ്ങുകളിലും ഒരു സമയം 20 പേർക്കു മാത്രം പങ്കെടുക്കാം.

ബസുകൾ, മാർക്കറ്റുകൾ, പൊതുഗതാഗത മാർഗങ്ങൾ, ഓഫിസുകൾ, ഷോപ്പുകൾ, റസ്റ്ററന്റുകൾ, ആശുപത്രികൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കർശനമായ കൊവിഡ് പ്രോട്ടോക്കോൾ മാത്രം പാലിച്ച് പ്രവർത്തിക്കുക.

ജില്ലാ ഭരണകൂടത്തിൻ്റെ അറിയിപ്പ് ഇങ്ങനെ – 

_കോവിഡ് പ്രതിരോധം_
*കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ ഇന്നു(ഒക്ടോബര്‍ 3) മുതല്‍*

രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലയില്‍ ക്രമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തവിട്ടു. സമ്പര്‍ക്ക വ്യാപനം തടയുന്നതിന് ലക്ഷ്യമിടുന്ന നിയന്ത്രണങ്ങള്‍ ഇന്നു(ഒക്ടോബര്‍ 3) മുതല്‍ ഒരു മാസത്തേക്കാണ്. നിയമ നിര്‍വഹണവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും അവശ്യ സേവന വിഭാഗങ്ങള്‍ക്കും ഇവ ബാധകമായിരിക്കില്ല.

എല്ലാ വകുപ്പുകളും സാധ്യമായ രീതിയില്‍ പരിശ്രമിക്കുമ്പോഴും രോഗം പടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുന്നത് കൂടുതല്‍ കോവിഡ് മരണങ്ങള്‍ക്കും പൊതുജനാരോഗ്യം തകരാറിലാക്കുന്ന സാഹചര്യത്തിനും വഴിതെളിക്കുമെന്ന് കളക്ടറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 21 ഗ്രാമപഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും രോഗബാധിതരുടെയും ക്വാറന്റയിനില്‍ കഴിയുന്നവരുടെയും എണ്ണം ആശങ്കാജനകമായവിധത്തില്‍ ഉയര്‍ന്നിരിക്കുകയാണെന്നും വിലയിരുത്തുന്നു.

നിയന്ത്രണങ്ങള്‍ ഇങ്ങനെ.
=======
🔹ജില്ലയില്‍ എല്ലാവരും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം.

🔹വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയുമാണ് അനുവദിക്കുക.

🔹സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.

🔹മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകളും റിക്രൂട്ട്‌മെന്റുകളും വിവിധ തലങ്ങളില്‍ അനുവദനീയമായ വാണിജ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ.

🔹മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെ പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് കര്‍ശനമായി നിരോധിച്ചു.

ചുവടെ പറയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാര്‍ക്കറ്റുകളും ബസ് സ്റ്റാന്‍ഡുകളും ജനങ്ങള്‍ കൂടുതലായി എത്തുന്ന മറ്റു പൊതുസ്ഥലങ്ങളും ദിവസം ഒരു തവണയെങ്കിലും അണുനശീകരണം നടത്തുന്നതിന് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

*മുനിസിപ്പാലിറ്റികള്‍:* കോട്ടയം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, ചങ്ങനാശേരി.
*ഗ്രാമപഞ്ചായത്തുകള്‍:* കങ്ങഴ, മീനടം, അയര്‍ക്കുന്നം. മറവന്തുരുത്ത്, പായിപ്പാട്, കറുകച്ചാല്‍, രാമപുരം, തൃക്കൊടിത്താനം, മുണ്ടക്കയം, കൂരോപ്പട, എരുമേലി, കുറിച്ചി, പുതുപ്പള്ളി, വിജയപുരം, വാകത്താനം, അതിരമ്പുഴ, തിരുവാര്‍പ്പ്, മാടപ്പള്ളി, പാമ്പാടി, കുമരകം, എലിക്കുളം.