അനിത പുല്ലയിൽ ഉടൻ കേരളത്തിൽ എത്തില്ല ;മോൻസൺ മാവുങ്കലിൻറെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രവാസി മലയാളിയുടെ മൊഴി വിഡിയോ കോൺഫറൻസിങ്ങിലൂടെ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; മോൻസണെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ ഉദ്യോ​ഗസ്ഥർ

അനിത പുല്ലയിൽ ഉടൻ കേരളത്തിൽ എത്തില്ല ;മോൻസൺ മാവുങ്കലിൻറെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രവാസി മലയാളിയുടെ മൊഴി വിഡിയോ കോൺഫറൻസിങ്ങിലൂടെ രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; മോൻസണെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ ഉദ്യോ​ഗസ്ഥർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മോൻസൺ മാവുങ്കലിൻറെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രവാസി മലയാളി അനിത പുല്ലയിലിൻറെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് അനിതയുടെ മൊഴിയെടുത്തത്. മോൻസൻറെ തട്ടിപ്പുകളെക്കുറിച്ച് ആദ്യം അറിഞ്ഞിരുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നത്.

മോൻസണുമായി തെറ്റിപ്പിരിഞ്ഞതിന് ശേഷമാണ് തട്ടിപ്പുകാരനാണെന്നറിയുന്നത്.. സൈബർ പൊലീസ് സംഘടിപ്പിച്ച കൊക്കൂൺ ഫെസ്റ്റിലെ സാന്നിധ്യം, മോൻസൺ മാവുങ്കൽ അനിതയുടെ ഉന്നതബന്ധം ഉപയോഗിച്ചോ എന്ന കാര്യവും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. ഇതിനൊപ്പം മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ അനിതക്കുളള പങ്കിനെ കുറിച്ചും ചോദ്യമുണ്ടായിരുന്നുവെന്നാണ് സൂചന.മോൻസൻറെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിൻറെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിൻറെ നടപടി. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ മുൻപ് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ അനിതയെ കേരളത്തിലേക്ക്‌വിളിച്ചുവരുത്താൻ ക്രൈംബ്രാഞ്ചിന് പദ്ധതിയില്ലെന്നാണ് സൂചന. കേസിൽ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഈ ചോദ്യം ചെയ്യൽ കൂടി കഴിഞ്ഞ ശേഷമാവും അനിതയെ വിളിച്ചു വരുത്തണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

മോൻസൻറെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുൻ ഡ്രൈവർ അജി വെളിപ്പെടുത്തിയിരുന്നു. മോൻസൻറെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നൽകിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം മോൻസൻറെ വീട്ടിൽ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടിൽ താമസിച്ച അനിതയോട് അന്നത്തെ മാനേജർ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്.