
ബന്ധുക്കൾക്കും, ഇഷ്ടക്കാർക്കും മാത്രം വാക്സിൻ; വ്യാജ ലിസ്റ്റ് ഉണ്ടാക്കി നാട്ടുകാരെയും അധികൃതരേയും പറ്റിക്കുന്നു; വാക്സിൽ എടുക്കാൻ വരുന്ന സാധാരണക്കാരോട് നിങ്ങൾ ലിസ്റ്റിൽ ഇല്ലന്ന് പറഞ്ഞ് തിരികെ അയയ്ക്കുന്നു; കോവിഡിനിടയിലെ വമ്പൻ തട്ടിപ്പ് തേർഡ് ഐ ന്യൂസ് പൊളിച്ചടുക്കിയത് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ പുലർച്ചെ 6 മുതൽ നടത്തിയ “ഓപ്പറേഷൻ വാക്സിനിലൂടെ “
സ്വന്തം ലേഖകൻ
ചങ്ങനാശേരി : കോവിഡിനിടയിൽ വാക്സിനേഷൻ കേന്ദ്രത്തിൽ വമ്പൻ തട്ടിപ്പ് നടത്തിയ സംഘത്തെ കുടുക്കി തേർഡ് ഐ ന്യൂസിന്റെ ‘ഓപ്പറേഷൻ വാക്സിൻ’.
വാഴപ്പള്ളി പഞ്ചായത്തിലെ ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്ര എന്ന സ്ഥാപനത്തിലെ വാക്സിനേഷൻ പോയിന്റിലാണ് ഈ വ്യാജ വോളന്റീയർമാർ അഴിഞ്ഞാടിയിരുന്നത്. ഇവിടെ ആരൊക്കെ വരണമെന്നും ആർക്കൊക്കെ വാക്സിൻ കൊടുക്കണമെന്നും തീരുമാനിച്ചിരുന്നത് ഈ മൂന്നംഗ സംഘമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്സിനേഷന്റെ ഭാഗമായി ചില ദിവസങ്ങളിൽ തിരക്കു കൂടുതൽ ഉണ്ടാകുന്നതുമൂലം ഓൺലൈൻ വഴി ബുക്ക് ചെയ്ത പലര്‍ക്കും വാക്സിൽ ലഭിക്കാതെ വന്നതോടെയാണ് ഇതെക്കുറിച്ച് അന്വേഷിക്കാൻ തേർഡ് ഐ ന്യൂസ് തീരുമാനിച്ചത്. ഇതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്
പല തവണ വാക്സിൻ ക്ഷാമം അനുഭവപ്പെട്ടത്തോടെ നാട്ടുകാരിൽ ചിലർ സംഭവം തേർഡ് ഐ ന്യൂസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ജില്ലയിൽ വാക്സിൻ ലഭ്യതയിൽ കുറവ് വന്നത് സ്വാഭാവികമായും അവിടെയും പ്രതിഫലിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ, തുടർന്നുള്ള അന്വേഷണത്തിൽ സംഭവം അതല്ല എന്ന് വ്യക്തമായി. വാക്സിൻ വിതരണ കേന്ദ്രത്തിൽ പുലർച്ചെ 6 മുതൽ നടത്തിയ “ഓപ്പറേഷൻ വാക്സിനിൽ ” തേർഡ് ഐ ന്യൂസ് സംഘം ഞെട്ടിക്കുന്ന കാഴ്ചകളാണ് അവിടെ കണ്ടത്.
ആരോഗ്യ വകുപ്പ് നിയോഗിച്ച ഉദ്യോഗസ്ഥൻ എന്ന രീതിയിൽ മൂന്നുപേർ വാക്സിൻ എടുക്കുന്നവരുടെ ലിസ്റ്റ് വായിച്ച് ലൈനിൽ നിർത്തുന്ന കാഴ്ചയാണ് കണ്ടത്.
നിങ്ങൾ ആരാണെന്ന് തിരക്കിയപ്പോൾ ഞങ്ങൾ വാക്സിൻ എടുപ്പിക്കാൻ വന്നവരാണെന്നും 120 പേർക്കു മാത്രമാണ് ഇന്ന് വാക്സിൻ നൽകുന്നതെന്നും 120 പേർ തികഞ്ഞതായും , ബാക്കിയുള്ളവർ ഇവിടെ നിൽക്കേണ്ട എന്നും നാട്ടുകാരോടും ഞങ്ങളോടുമായി പറഞ്ഞു.
സര്‍ഗ്ഗ ക്ഷേത്ര ഡയക്ടറോടും ആരോഗ്യ വകുപ്പ് അധികൃതരോടും അന്വേഷിപ്പോൾ ഇപ്രകാരം ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലയെന്നും അത് തയ്യാറാക്കുന്നതിന് ആരേയും നിയോഗിച്ചിട്ടില്ലെന്നും പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ അനുവാദം ഇല്ലാതെ അനധികൃതമായി വ്യാജ ലിസ്റ്റ് ഉണ്ടാക്കി, സ്വന്തക്കാരേയും ബന്ധുക്കളേയും ഇഷ്ടക്കാരേയും വാക്സിന്‍ എടുപ്പിക്കുന്നതിനായാണ് ഇവർ വാക്സിൻ കേന്ദ്രത്തിലെ കാര്യക്കാരായത്.
ഓൺലൈനിൽ രെജിസ്റ്റർ ചെയ്ത് എത്തുന്ന മറ്റ് ആളുകളെ നിങ്ങള്‍ ലിസ്റ്റിൽ ഉള്‍പ്പെട്ടിട്ടില്ല എന്ന് പറഞ്ഞ് പറ്റിച്ച് തിരികെ അയക്കുകയായിരുന്നു പതിവ്.
ആരോഗ്യവകുപ്പ് അധികൃതരേയും വാക്സിനേഷന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തേയും അപകീര്‍ത്തിപ്പെടുകയും തടസ്സപ്പെടുത്തുകയും ചെയ്ത ഇവർക്കെതിരെ തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ അന്വേഷണം ആരംഭിച്ചു.