രാജ്യത്ത് തണുപ്പുകാലം അതികഠിനം : കോവിഡിന്റെ രണ്ടാം വരവിന് സാധ്യത ; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദർ

രാജ്യത്ത് തണുപ്പുകാലം അതികഠിനം : കോവിഡിന്റെ രണ്ടാം വരവിന് സാധ്യത ; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനിടയിൽ തണുപ്പുകാലത്ത് കൊവിഡിന്റെ രണ്ടാം വരവിന് സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യൂറോപ്യൻ രാജ്യങ്ങളിൽ ശീതകാലത്ത് വൈറസ് ബാധ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ.

തണുപ്പുകാലം ഉത്തരേന്ത്യയിൽ ഉത്സവകാലം കൂടിയാണ്. ഇാ സമയത്ത് അന്തരീക്ഷ മലിനീകരണം വർദ്ധിക്കുന്നതിന് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തണുപ്പുകാലത്ത് ശ്വാസകോശ രോഗങ്ങൾ അടക്കം വർദ്ധിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾക്ക് ഊന്നൽ നൽകാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.

തണുപ്പുകാലത്ത് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവിനുളള സാധ്യത തളളികളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. തണുത്ത അന്തരീക്ഷത്തിൽ വൈറസുകളുടെ വ്യാപനം വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

തണുത്ത കാലാവസ്ഥയിലും ഈർപ്പം കുറഞ്ഞ കാലാവസ്ഥയിലും വൈറസ് പെരുകും. കൂടാതെ ഇന്ത്യൻ സാഹചര്യത്തിൽ ശൈത്യകാലത്ത് ആളുകൾ വീടുകളിൽ കൂടിച്ചേരുന്നത് രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ.

യു.കെയിൽ ശൈത്യകാലത്തോടെ രോഗികളുടെ എണ്ണം വർദ്ധിച്ചിരുന്നു. 2021 ജനുവരി, ഫെബ്രുവരി മാസങ്ങൾ വെല്ലുവിളി നിറഞ്ഞതാണെന്ന് യു.കെയിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് വ്യക്തമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാമെന്നും മരണ സംഖ്യ ഉയരാനുളള സാദ്ധ്യതയുണ്ടെന്നുമാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.