കോണ്‍ഗ്രസിന്റെ കയ്യിലിരുന്ന സീറ്റ് ഇടതു മുന്നണിയ്ക്ക്: ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വീണ്ടും കോണ്‍ഗ്രസില്‍ പടയൊരുക്കം; കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേയ്ക്ക്

കോണ്‍ഗ്രസിന്റെ കയ്യിലിരുന്ന സീറ്റ് ഇടതു മുന്നണിയ്ക്ക്: ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വീണ്ടും കോണ്‍ഗ്രസില്‍ പടയൊരുക്കം; കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേയ്ക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചരൽക്കുന്നിൽ നടന്ന ക്യാമ്പിൽ യു.ഡി.എഫ് വിടാൻ പ്രഖ്യാപിച്ച് മുന്നണിയ്ക്കു പുറത്തു നിന്ന കേരള കോൺഗ്രസിനെ തിരികെ യു.ഡി.എഫിൽ എത്തിക്കാൻ ഉമ്മൻചാണ്ടി നടത്തിയ നിർണ്ണായക നീക്കം ഇന്നു തിരിച്ചടിക്കുന്നു. ഇന്നു ജോസ് കെ.മാണി രാജി വച്ച രാജ്യ സഭാ സീറ്റിൽ തിരഞ്ഞെടുപ്പെന്നത് കോൺഗ്രസിനു വെല്ലുവിളിയാകും.

കേരള കോൺഗ്രസ് ഇടതു മുന്നണിയുമായി യോജിച്ചു പ്രവർത്തിക്കാൻ തയ്യാറാകുന്നതോടെ ഏറ്റവുമധികം പഴി കേൾക്കേണ്ടി വരിക മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെയാകും. 2014 ൽ മുന്നണി വിട്ട കേരള കോൺഗ്രസിനെ അനുനയിപ്പിക്കാൻ 2016 ൽ കോൺഗ്രസിന്റെ കയ്യിലിരുന്ന രാജ്യസഭാ സീറ്റ് ഉമ്മൻചാണ്ടിയാണ് ജോസ് കെ.മാണിയ്ക്കു നൽകിയത്. അന്ന് കോട്ടയം എം.പി സ്ഥാനം രാജി വച്ചാണ് ജോസ് കെ.മാണി രാജ്യ സഭയിലേയ്ക്കു പോയത്. ഇതേ തുടർന്നു അന്നു ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ കോൺഗ്രസിൽ തന്നെ വൻ പൊട്ടിത്തെറിയും ഉണ്ടായിരുന്നു. ഈ സീറ്റാണ് ഇപ്പോൾ ജോസ് കെ.മാണി രാജി വച്ചിരിക്കുന്നത്.
നിലവിലെ നിയമസഭയിലെ കക്ഷി നില വച്ച് ഈ രാജ്യസഭാ സീറ്റിൽ സി.പി.എമ്മും ഇടതു മുന്നണിയും നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയ്ക്കു സുഖമായി വിജയിക്കാൻ സാധിക്കും. കോൺഗ്രസിന്റെ കയ്യിലിരുന്ന സീറ്റാണ് ഇത്തരത്തിൽ കോൺഗ്രസിന്റെ പിടിപ്പു കേട കൊണ്ടു ഇടതു മുന്നണിയ്ക്കു എത്തിച്ചു നൽകുന്നതെന്ന വിമർശനമാവും നേരിടേണ്ടി വരിക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോൺഗ്രസ് എം യു.ഡി.എഫിനു പുറത്താകുമെന്നു ഉറപ്പാകുകയും, രാജ്യസഭാ സീറ്റ് ജോസ് കെ.മാണി രാജി വയ്ക്കുകയും ചെയ്യുന്നതോടെ ജില്ലയിലും സംസ്ഥാനത്തും കോൺഗ്രസിന്റെ നിലപാടുകൾ നിർണ്ണായകമാകും. ജില്ലയിൽ ഏഴു മുതൽ ഒൻപതു വരെ സീറ്റുകളാണ് കോൺഗ്രസ് നേതാക്കൾക്കു മത്സരിക്കാനായി ലഭിക്കുക. പുതുപ്പള്ളി അടക്കമുള്ള സീറ്റുകളിൽ കാൽ നൂറ്റാണ്ടിനു ശേഷം കോൺഗ്രസും കേരള കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടാകും.

കോട്ടയം ജില്ലയിൽ ഒൻപതു നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ നിലവിൽ രണ്ടെണ്ണം മാത്രമാണ് കോൺഗ്രസിനുള്ളത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും. ബാക്കി നാലു സീറ്റുകളിലും കേരള കോൺഗ്രസ് തന്നെയാണ് എം.എൽ.എമാരായിട്ടുള്ളത്. എൻ.സി.പി.യും സി.പി.എമ്മും സി.പിഐയും ഓരോ സീറ്റ് വീതം കയ്യിൽ വച്ചിരിക്കുന്നു.
ജോസ് കെ.മാണി മുന്നണി വിടുന്നതോടെ കോൺഗ്രസിന്റെ കയ്യിൽ സ്വതന്ത്രമായി യു.ഡി.എഫിനു മത്സരിക്കാൻ ലഭിക്കുക ഏഴു സീറ്റുകളാണ്. പുതുപ്പള്ളിയിലും കോട്ടയത്തും ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും തന്നെയാവും മത്സരിക്കാൻ ഇറങ്ങുക. എന്നാൽ, ബാക്കിയുള്ള ഏഴു സീറ്റുകളിൽ ഒന്നോ രണ്ടോ സീറ്റ് മാത്രമാണ് ജോസഫ് വിഭാഗത്തിനു നൽകാൻ സാധ്യത. ബാക്കിയുള്ള അഞ്ചു സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ തന്നെ മത്സരിച്ചേയ്ക്കും.

ചങ്ങനാശേരിയും കടുത്തുരുത്തിയും മാത്രം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകി ബാക്കി സീറ്റുകൾ കോൺഗ്രസ് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചന. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് തന്നെ മത്സരിച്ചേക്കും. ചങ്ങനാശേരിയിൽ സി.എഫ് തോമസിന്റെ മകളുടെ പേരാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പരിഗണിക്കുന്നത്. എന്നാൽ, സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയും, ഇരിക്കൂരിൽ നിന്നും കെ.സി ജോസഫ് ചങ്ങനാശേരിയിൽ മത്സരിക്കുന്നതിനാണ് താല്പര്യപ്പെടുന്നത്.

ഏറ്റുമാനൂരിൽ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെയും, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷിന്റെയും പേര് പരിഗണിക്കുന്നുണ്ട്. പാലായിൽ ജോസഫ് വാഴയ്ക്കന്റെ പേരും, കെ.പി.സി.സി ഭാരവാഹി ടോമി കല്ലാനിയുടെ പേരും പരിഗണിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിജു പുന്നത്താനത്തിന്റെ പേരാണ് പരിഗണിക്കുന്നത്. ചങ്ങനാശേരിയിൽ കെ.സി ജോസഫ് എത്തിയാൽ കാഞ്ഞിരപ്പള്ളി ജോസഫ് വിഭാഗത്തിനു കൊടുത്തേയ്ക്കും. പൂഞ്ഞാറിലും കോൺഗ്രസിന്റെ ശ്കതനായ സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്നാണ് നിർദേശം. വൈക്കത്ത് കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ പേരാണ് പരിഗണിക്കുന്നത്.

കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസ്
പുതുപ്പള്ളി – ഉമ്മൻ ചാണ്ടി കോൺഗ്രസ്
പാലാ – മാണി സി.കാപ്പൻ എൻ.സി.പി
കാഞ്ഞിരപ്പള്ളി – എൻ.ജയരാജ് കേരള കോൺഗ്രസ്
പൂഞ്ഞാർ – പി.സി ജോർജ് (സ്വതന്ത്രൻ)
ചങ്ങനാശേരി – സി.എഫ് തോമസ് (കേരള കോൺഗ്രസ് )
ഏറ്റുമാനൂർ – കെ.സുരേഷ് കുറുപ്പ് സി.പി.എം
വൈക്കം – സി.കെ ആശ (സി.പി.ഐ)
കടുത്തുരുത്തി – മോൻസ് ജോസഫ് (കേരള കോൺഗ്രസ് ജോസഫ് )