വാക്കുതർക്കത്തെ തുടർന്ന് ചായകടയുടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം;  ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്ന് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശ്ശേരി സ്വദേശികൾ

വാക്കുതർക്കത്തെ തുടർന്ന് ചായകടയുടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്ന് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശ്ശേരി സ്വദേശികൾ

സ്വന്തം ലേഖിക

കോട്ടയം: ചങ്ങനാശ്ശേരിയിൽ കടയുടമയെ ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി പോലീസിന്റെ പിടിയിലായി.

ചങ്ങനാശ്ശേരി ഫാത്തിമാപുരം പള്ളിവീട് വീട്ടിൽ അസ്‌ലഫ് മകൻ അര്‍ഫാന്‍ അസ്‌ലഫ്(21), ചങ്ങനാശ്ശേരി വാഴപ്പള്ളി പാറച്ചേരിൽ വീട്ടിൽ തങ്കച്ചൻ മകൻ ജിത്തു(ജിറ്റു -18), ചങ്ങനാശ്ശേരി പെരുന്ന പാലത്തിങ്കൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ സാവിയോ സെബാസ്റ്റ്യൻ(21) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞദിവസം രാത്രി ചങ്ങനാശേരി പാലത്ര ബൈപ്പാസ് റോഡിലുള്ള ടീ ഷോപ്പിൽ എത്തി കട ഉടമയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ പ്രതികൾ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഇത് കണ്ട് തടസ്സം പിടിക്കാൻ വന്ന കടയുടമയുടെ സുഹൃത്തുക്കളെയും ഇവർ ആക്രമിച്ചു.

തുടർന്ന് പ്രതികൾ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു പ്രതികളായ പുതുപ്പറമ്പിൽ വീട്ടിൽ ഷിഹാൻ , തുണ്ടിയിൽ വീട്ടിൽ ബാസിത് അലി, കറുകയിൽ വീട്ടിൽ ജോസഫ് സെബാസ്റ്റ്യൻ എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ശേഷം ഒളിവില്‍ പോയ മറ്റുപ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയതിനോടുവില്‍ ചങ്ങനാശ്ശേരി ഫത്തിമാപുരത്തു നിന്നും ഇവരെ പിടികൂടുകയായിരുന്നു. പ്രതികളിലൊരാളായ സാവിയോ സെബാസ്റ്റ്യന് ചങ്ങനാശേരി സ്റ്റേഷനില്‍ അടിപിടി കേസുകള്‍ നിലവിലുണ്ട്.

ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണന്‍ , ആനന്ദക്കുട്ടൻ, എ.എസ്.ഐ ഷിനോജ്, സി.പി.ഓ മാരായ,തോമസ്‌ സ്റ്റാന്‍ലി, അതുൽ കെ മുരളി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.