കുളിക്കാൻ പോയ പത്തൊൻപതുകാരിയെ തോട്ടുവക്കത്തിട്ട് കുത്തിപ്പരിക്കേൽപ്പിച്ചു: കറിക്കത്തിക്ക് നഴ്‌സിംങ് വിദ്യാർത്ഥിനിയെ കുത്തി വീഴ്ത്തിയ ശേഷം പ്രതി ആസിഡ് കുടിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയും, ഇരയായ വിദ്യാർത്ഥിനിയും ആശുപത്രിയിൽ

കുളിക്കാൻ പോയ പത്തൊൻപതുകാരിയെ തോട്ടുവക്കത്തിട്ട് കുത്തിപ്പരിക്കേൽപ്പിച്ചു: കറിക്കത്തിക്ക് നഴ്‌സിംങ് വിദ്യാർത്ഥിനിയെ കുത്തി വീഴ്ത്തിയ ശേഷം പ്രതി ആസിഡ് കുടിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയും, ഇരയായ വിദ്യാർത്ഥിനിയും ആശുപത്രിയിൽ

ക്രൈം ഡെസ്‌ക്

പത്തനംതിട്ട: പ്രണയവും, പ്രണയ നിഷേധവും കേരളത്തിൽ ഇന്ന് പതിവായിരിക്കുന്നു. ഒന്നു പറഞ്ഞ് രണ്ടാമത് കത്തിയെടുക്കുകയും, കുത്തുകയും ചെയ്യുന്ന നാടായി കേരളം മാറി. പെൺകുട്ടികളുടെ ജീവന് പ്രണയത്തിന്റെ മാത്രം വിലയാണ് കേരളത്തിലുള്ളത്. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയിൽ നഴ്‌സിംങ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വിഷയം വീണ്ടും ചർച്ചയാകുന്നത്.

പത്തനംതിട്ട മലയാലപ്പുഴയിൽ നഴ്സിങ് വിദ്യാർഥിനിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണംപാറ ചരുവിൽ സനോജിനെ(38)യാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോട്ടിൽ കുളിക്കാൻ പോയ നഴ്സിങ് വിദ്യാർഥിനിയായ രാധിക(19)യെ ഇയാൾ കറിക്കത്തികൊണ്ട് കുത്തുകയായിരുന്നു. തലയിലും കഴുത്തിലും കൈയിലും മുറിവേറ്റ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അച്ഛനും അയൽവാസികളും എത്തിയപ്പോഴേക്കും സനോജ് ഓടി രക്ഷപ്പെട്ടു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട സനോജ് പിന്നീട് ആസിഡ് കുടിച്ച് സമീപത്തെ കിണറ്റിൽ ചാടുകയായിരുന്നു. എന്നാൽ കിണറ്റിൽ വെള്ളം കുറവായതിനാൽ അല്പസമയത്തിന് ശേഷം ഇയാൾ തന്നെ കിണറ്റിൽനിന്ന് കരയ്ക്ക് കയറി.
ഇതിനു പിന്നാലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. നേർപ്പിച്ച ആസിഡ് കഴിച്ചതിനാൽ പ്രതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തേറ്റ പെൺകുട്ടിയും ആസിഡ് കുടിച്ച പ്രതിയും അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.