മുസ്ലീം പള്ളികളിലെ ബാങ്ക് വിളി പ്രയാസം സൃഷ്ടിക്കുന്നു; രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പള്ളികളിലെ ബാങ്ക് വിളി ഏകോപിപ്പിക്കാൻ നീക്കം

മുസ്ലീം പള്ളികളിലെ ബാങ്ക് വിളി പ്രയാസം സൃഷ്ടിക്കുന്നു; രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പള്ളികളിലെ ബാങ്ക് വിളി ഏകോപിപ്പിക്കാൻ നീക്കം

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം : ഉച്ചഭാഷിണിയിലൂടെ ഒന്നിച്ചുള്ള ബാങ്ക് വിളി പ്രയാസം സൃഷ്ടിക്കുന്നതിനാൽ ബാങ്ക് വിളി ഏകോപിപ്പിക്കാൻ ഒരുങ്ങുകയാണ് മലപ്പുറം ജില്ലയിലെ വാഴാക്കാട്ടുകാർ. ഹയാത് സെന്ററിൽ നടന്ന വഴക്കാട്ടെ സംയുക്ത മഹല്ല് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഇതിന്റെ ആദ്യ ഘട്ടമെന്നോണം രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പള്ളികളിലെ ബാങ്കുകൾ ഏകോപിപ്പിക്കാൻ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ കലണ്ടർ നിർമിച്ചു.

 

ഈ കലണ്ടർ അനുസരിച്ചായിരിക്കും ഇനി ബാങ്കുവിളി നടത്തുക. കൂടാതെ ഒരു പ്രദേശത്തെ ജനസംഖ്യ അനുസരിച്ച് ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളികൾ രണ്ടോ മൂന്നോ പള്ളികളിൽ മാത്രമാക്കും. ബാക്കിയുള്ള പള്ളികളിൽ അകത്തു നിന്ന് മാത്രമേ ബാങ്ക് വിളിക്കുകയൊള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബാങ്കുവിളി ഏകോപിപ്പിക്കാൻ വേണ്ടി സമിതിയെ നിയോഗിച്ചു. മുമ്പ് ഈ പ്രശ്‌നം ചർച്ച ചെയ്യുകയും 2018 ലെ റമദാൻ മാസത്തിൽ ബാങ്കുവിളി ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അന്ന് വിവിധ മത പണ്ഡിതന്മാരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ബാങ്കുവിളി ഏകോപിപ്പിച്ചത്.