ലോഡ്ജിൽ പരിശോധനയ്ക്കെത്തിയ പോലീസിന് നേരേ പടക്കമെറിഞ്ഞ് ലഹരിമരുന്ന് സംഘം; രണ്ടു പേർ പിടിയിൽ; രണ്ടു പേർ ഓടി രക്ഷപ്പെട്ടു

ലോഡ്ജിൽ പരിശോധനയ്ക്കെത്തിയ പോലീസിന് നേരേ പടക്കമെറിഞ്ഞ് ലഹരിമരുന്ന് സംഘം; രണ്ടു പേർ പിടിയിൽ; രണ്ടു പേർ ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖിക

തിരുവനന്തപുരം: ലോഡ്ജിൽ പരിശോധനയ്ക്കെത്തിയ പോലീസിന് നേരേ പടക്കമെറിഞ്ഞ് ലഹരിമരുന്ന് സംഘം.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുറിയിലുണ്ടായിരുന്ന മറ്റുരണ്ടുപേർ ബഹളത്തിനിടെ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം കടയ്ക്കൽ നെടുങ്കാട് സ്വദേശി രജീഷ്(22) വെള്ളായണി സ്വദേശിയായ 17-കാരൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിള്ളിപ്പാലത്തെ കിള്ളി ടവേഴ്സ് ലോഡ്ജിൽ ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു സംഭവം. ലോഡ്ജിലെ 104-ാം നമ്പർ മുറിയിൽ ലഹരിമരുന്ന് ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസും സിറ്റി നാർകോട്ടിക്സ് സെല്ലും ഇവിടെ പരിശോധനയ്ക്കെത്തിയത്. എന്നാൽ പോലീസിനെ കണ്ടതോടെ മുറിയിലുണ്ടായിരുന്ന യുവാക്കൾ പോലീസുകാർക്ക് നേരേ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ലോഡ്ജിൽ തങ്ങിയിരുന്നവർ നഗരത്തിലെ ലഹരിമരുന്ന് കച്ചവടക്കാരാണെന്നാണ് പോലീസ് നൽകുന്ന വിവരം. കസ്റ്റഡിയിലെടുത്തവരെ കരമന പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്ന് അഞ്ച് കിലോ കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം.എ.യും രണ്ട് പെല്ലറ്റ് ഗണ്ണുകളും ഒരു ലൈറ്റർ ഗണ്ണും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ച് മൊബൈൽഫോണുകളും രണ്ട് വെട്ടുകത്തികളും കണ്ടെടുത്തു.