മുൻ പഞ്ചായത്തംഗത്തിന്റെ ഭർത്താവ് വാർഡ് മെംബറെ മർദ്ദിച്ചതായി പരാതി; ആർപ്പൂക്കരയിൽ മർദനമേറ്റ പഞ്ചായത്തംഗം ആശുപത്രിയിൽ

മുൻ പഞ്ചായത്തംഗത്തിന്റെ ഭർത്താവ് വാർഡ് മെംബറെ മർദ്ദിച്ചതായി പരാതി; ആർപ്പൂക്കരയിൽ മർദനമേറ്റ പഞ്ചായത്തംഗം ആശുപത്രിയിൽ

തേർഡ് ഐ ബ്യൂറോ

ഗാന്ധിനഗർ.ആർപ്പുക്കര പഞ്ചായത്ത് പത്താം വാർഡിലെ സി.പി.എം അംഗം പ്രിൻസ് മാത്യൂവിനെ, പതിനൊന്നാം വാർഡ് മെംബറുടെ ഭർത്താവ് തെക്കേടം സജി മർദ്ദിച്ചതായി പരാതി. ബുധനാഴ്ച വൈകിട്ട് അങ്ങാടിപ്പള്ളിയ്ക്ക് സമീപമായിരുന്നു സംഭവം.

അങ്ങാടിപ്പള്ളിയ്ക്ക് സമീപം ടാറിംഗ് സാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലം പുക പടലവും ദുർഗന്ധവും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി സമീപവാസികൾക്ക് ആക്ഷേപം ഉണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് ടാറിംഗ് മാലിന്യം കത്തിക്കുന്നത് തടയണമെന്ന് നാട്ടുകാർ പത്താം വാർഡിലെ മുൻ മെംമ്പറുടെ ഭർത്താവ് സജിയോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷുഭിതനായ സജി നാട്ടുകാരെ അസഭ്യം പറഞ്ഞു.ഇതറിഞ്ഞ് പത്താം വാർഡിലെ പുതിയ മെംബറായ പ്രിൻസ് മാത്യു അന്വേഷിക്കുവാൻ സ്ഥലത്തെത്തി. പ്രിൻസിനോടും സജി അസഭ്യം പറയുകയും വയറിനിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. പ്രിൻസിനെ ഉടൻ തന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പ്രിൻസിനെ മർദ്ദിക്കുവാൻ കാരണം അന്വേഷിച്ചെത്തിയ ഒമ്പതാം വാർഡ് മുൻ മെംബർ ഹരിയേയും സജി അസഭ്യം പറഞ്ഞു. അങ്ങാടിപ്പള്ളി റോഡിൽ റേഷൻ വ്യാപാരം നടത്തുന്ന സജിയുടെ കടയുടെ സമീപത്ത് റോഡിന്റെ ഒരു വശത്ത് ഇട്ടാണ് മാലിന്യങ്ങൾ കത്തിക്കുന്നത്.ഇതിനെതിരെ നാട്ടുകാർ പലതവണ പരാതി പറഞ്ഞിട്ടും പരിഹരിക്കുവാൻ കഴിഞ്ഞില്ല.സജിയുടെ ഭാര്യ ആയിരുന്നു കഴിഞ്ഞ തവണ ഈ വാർഡിലെ മെമ്പർ.