video
play-sharp-fill

Saturday, May 17, 2025
HomeUncategorizedകൊട്ടിഘോഷിച്ച ആരോഗ്യ ഇൻഷുറൻസ് വെറും തട്ടിപ്പ്

കൊട്ടിഘോഷിച്ച ആരോഗ്യ ഇൻഷുറൻസ് വെറും തട്ടിപ്പ്

Spread the love

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: ആരോഗ്യ ഇൻഷ്വറൻസ് പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കണമെങ്കിൽ റിലയൻസ് കനിയണം. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായ ഏതൊരാൾക്കും സമ്പൂർണ സൗജന്യ ചികിത്സ ലഭിക്കേണ്ടതാണെങ്കിലും പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കായതിനാൽ അവർ പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടി വരുന്നു. റിലയൻസ് കമ്പനിയാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കേരളത്തിലെ ചുമതലക്കാർ. ഈ സ്വകാര്യ കമ്പനിയുടെ ചട്ടങ്ങൾക്ക് വിധേയമാകുന്ന രോഗികൾക്ക് മാത്രമേ ചികിത്സ ഇൻഷുറൻ ലഭിക്കുകയുള്ളു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കമ്പനി നിയോഗിച്ചിരിക്കുന്ന ജീവനക്കാരുടെ നിർദ്ദേശ പ്രകാരമാണ് രോഗികൾക്ക് ചികിത്സ സൗജന്യം ലഭിക്കണമോ വേണ്ടയോ എന്ന് തീരുമാനിരുന്നത്. ഒരു രോഗി ആശുപത്രിയിലെത്തി ചികിത്സയുടെ ഭാഗമായുള്ള വിദഗ്ദ പരിശോധനകൾക്ക് ശേഷം ഇയാൾ മുമ്പ് മദ്യപിച്ചിരുന്നതിന്റ പേരിലാണു അസുഖമുണ്ടായതെന്ന് കണ്ടെത്തിയാൽ പിന്നെ മുഴുവൻ സൗജന്യ ചികിത്സകളും നിഷേധിക്കും. മരുന്നുകൾ വാങ്ങുവാനും സ്‌കാനിഗ് ഉൾപ്പെടെയുള്ള പരിശോധനകൾക്കും അമിതമായി ഫീസ് നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരന്നു. റോഡ് അപകടങ്ങളിൽപ്പെട്ട് വരുന്ന ഭൂരിപക്ഷം യുവാക്കളും ഗൃഹനാഥന്മാരും മദ്യപിച്ചെത്തുന്നവരാണെന്ന് ഇൻഷുറൻസ് അധികൃതർ പറയുന്നു. അപകടപ്പെട്ടയാളെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുമ്പോൾ നടത്തുന്ന പ്രാഥമിക പരിശോധനയിൽ ആൽക്കഹോളിന്റെ മണം ഉണ്ടെങ്കിൽ ആ വിവരം ഡോക്ടർ ചീട്ടിൽ എഴുതും. ഈ വിവരം രോഗിയോടൊപ്പമുള്ളവർ അറിയുന്നില്ല. ഡോക്ടർമാരും റിലയൻസും തമ്മിലുള്ള ധാരണ പ്രകാരമാണ് ഇപ്രകാരം എഴുതുന്നത്. രോഗിക്ക് സൗജന്യ ചികിത്സയുടെ ഭാഗമായി ആരോഗ്യ ഇൻഷുറൻസ് കാർഡ് രജിസ്റ്റർ ചെയ്യുന്നതിനായി ആശുപത്രി രേഖയുമായി (കേസ് ഷീറ്റ്) ഇൻഷുറൻസ് കൗണ്ടറിൽ എത്തുമ്പോഴാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന അറിയുന്നത്. ഉദരസംബന്ധമായ അസുഖം ഉൾപ്പെടെ പുരുഷരായ ഏത് രോഗം ബാധിച്ചവർ എത്തിയാലും മുൻവർഷങ്ങളിൽ മദ്യപിച്ചതിന്റെ പേരിലും ചികിത്സ നിഷേധിക്കുന്നു. സ്വകാര്യ കമ്പനിയുടെ ഈ നടപടിക്കെതിരെ ശക്തമായ എതിർപ്പ് ഉണ്ടെങ്കിലും ഇതുവരെ ആരും പ്രതിഷേധിക്കുവാൻ തയാറായിട്ടില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments