കൊടുംക്രൂരതയ്ക്ക് കാലം കാത്തുവെച്ച ശിക്ഷ ഇങ്ങനെ..! കാമുകനൊപ്പം ജീവിക്കാന്‍ നാലുവയസുകാരി മകളെയും ഭര്‍ത്തൃമാതാവിനെയും ക്രൂരമായി കൊലപ്പെടുത്തി..! മാതൃത്വത്തിന് തന്നെ അപമാനമെന്ന് കോടതി വിധി എഴുതി..! ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച പോയി, ജയിലില്‍ കക്കൂസ് കഴുകി ജീവിതം!!
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും നടത്തിയ അരും കൊല മലയാളികൾ മറന്നുകാണില്ല .
ആറ്റിങ്ങലിൽ നടന്ന ഇരട്ട കൊലപാതകത്തിലെ പ്രതികളാണിവർ.
കാമുകനൊപ്പം ജീവിക്കാന്‍ നാലു വയസ്സുകാരിയായ സ്വന്തം മകളെയും ഭര്‍ത്തൃമാതാവിനെയും അനുശാന്തി കാമുകനായ നിനോയ്ക്ക് ഒപ്പം ചേർന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കാളിയായ അനുശാന്തി മാതൃത്വത്തിന് തന്നെ അപമാനം എന്ന് കോടതി വിധി എഴുതിയിരുന്നു. കേസിൽ രണ്ടാം പ്രതിയായി ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് അനുശാന്തി ഇപ്പോൾ.
നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭര്‍ത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേര്‍ന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ൽ ആറ്റിങ്ങലിൽ ആയിരുന്നു ഈ ക്രൂരകൃത്യം .കൊറോണ കാലത്ത് കൊടുംകുറ്റവാളികള്‍ക്ക് പോലും പരോള്‍ അനുവദിച്ചിട്ടും അനുശാന്തിയെ പുറത്ത് വിടാന്‍ പോലീസ് തയാറല്ല. അനുശാന്തിയുടെ ക്രൂരതയ്ക്ക് കാലം കാത്തുവച്ച ശിക്ഷ ചില്ലറയല്ല. അനുവിന്റെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടമായി.
കാഴ്ച്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയെ തുടര്‍ന്ന് നേത്രരോഗ ചികിത്സ തേടാനായി സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചും രണ്ട് മാസത്തെ പരോള്‍ അനുശാന്തിക്ക് നേരത്തേ അനുവദിച്ചിരുന്നു. ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്യുന്നതിനിടെയാണ് സഹപ്രവര്‍ത്തകനായ നിനോ മാത്യുവുമായി അനുശാന്തി പ്രണയത്തിൽ ആകുന്നത്.
പ്രണയം അസ്ഥിക്ക് പിടിച്ചതോടെ അനുശാന്തിക്ക് വീട്ടുകാർ ബാധ്യതയായി. ഇതോടെയാണ് കുഞ്ഞിനെയും മാതാവിനെയും കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്.
അനുശാന്തി നിനോയ്ക്ക്
അയച്ചുകൊടുത്ത വീടിന്റെ ചിത്രങ്ങളും വീട്ടിലേക്കുള്ള വഴിയുടെ ചിത്രങ്ങളും കേസില്‍ ഏറെ നിര്‍ണായകമായ തെളിവുകളായി. ശിക്ഷ വിധിക്കുന്നതിനിടെ കോടതിയുടെ ഭാഗത്തുനിന്ന് പ്രതികള്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് ഉണ്ടായത്.
ജയിലിൽ കഴിയുന്ന
അനുശാന്തി ഇപ്പോള്‍ മൂത്രപ്പുരയും കക്കൂസും കഴുകുന്നതിന്റെ ചുമതലക്കാരിയാണ്. ഇതിനൊപ്പം പാചകവും ചെയ്യുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അച്ചടക്കമുള്ള തടവുകാരിയാണ് ഇവര്‍. ചെയത കുറ്റത്തില്‍ അനുശാന്തി പശ്ചാത്തപിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ജയിലില്‍ നിര്‍മ്മിക്കുന്ന പുറത്തു വില്ക്കുന്ന ഇഡലി, സാമ്ബാര്‍, വിവിധ പലഹാരങ്ങള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും മേല്‍നോട്ടം അനുശാന്തിക്കുണ്ട്.
കെഎസ്‌ഇബി അസിസ്റ്റന്റ് എന്‍ജിനീയറായ ലിജേഷിന്റെ ഭാര്യയാണു അനുശാന്തി. സംഭവത്തില്‍ ലിജീഷിനു മാരക പരുക്കേറ്റിരുന്നു. ടീം ലീഡറായിരുന്ന നിനോ മാത്യുവും അനുശാന്തിയും തമ്മില്‍ ഉടലെടുത്ത അതിരുവിട്ട പ്രണയമാണ് ഇരട്ട കൊലപാതകത്തില്‍ കലാശി ച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. അങ്ങനെയാണ് ഇരുവരും ജയിലിലായത്