ഇന്ന് മുതൽ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവര്‍ത്തനം അബുദാബി ടെര്‍മിനല്‍ എയില്‍ നിന്ന്; പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി; യാത്രാ അനുഭവം മെച്ചപ്പെടുത്താനായി നിരവധി വാഗ്ദാനങ്ങൾ 

ഇന്ന് മുതൽ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവര്‍ത്തനം അബുദാബി ടെര്‍മിനല്‍ എയില്‍ നിന്ന്; പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി; യാത്രാ അനുഭവം മെച്ചപ്പെടുത്താനായി നിരവധി വാഗ്ദാനങ്ങൾ 

 

സ്വന്തം ലേഖിക

 

കൊച്ചി: ഇന്ന് മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച ടെര്‍മിനല്‍ എ (ടിഎ) യിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവര്‍ത്തനം മാറുമെന്ന് എയര്‍ലൈൻ അറിയിച്ചു.

 

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രധാന വിപണികളിലൊന്നാണ് അബുദാബി. അബുദാബിയെ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 29 പ്രതിവാര സര്‍വീസുകള്‍ എയര്‍ലൈൻ നടത്തുന്നുണ്ട്. വിന്‍റര്‍ ഷെഡ്യൂളിന്‍റെ ഭാഗമായി ഡിസംബറില്‍ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ 31 ആയി വര്‍ദ്ധിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

56 വിമാനങ്ങളുമായി, 30 ആഭ്യന്തര വിമാനത്താവളങ്ങളിലും 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിനം 300-ലധികം സര്‍വീസ് നടത്തുന്നുണ്ട്. നിര്‍മ്മാണ ഘട്ടത്തില്‍ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ എന്നറിയപ്പെട്ടിരുന്ന ടെര്‍മിനലാണ് അബുദാബി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ടെര്‍മിനല്‍ എ.

 

പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് പുതിയ ടെര്‍മിനലിന്. അബുദാബി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ വിപുലീകരണത്തിന്‍റെ ഭാഗമാണ് അല്‍ മതാര്‍ ഏരിയായിലെ ഈ അത്യാധുനിക ടെര്‍മിനല്‍. ഷെയ്ഖ് സായിദ് ബിൻ സുല്‍ത്താൻ സ്ട്രീറ്റ് – ഇ-10 വഴി പുതിയ ടെര്‍മിനലില്‍ എത്തിച്ചേരാനാകും.

 

പുതിയ ടെര്‍മിനല്‍ എ-യില്‍ പാസ്പോര്‍ട്ട് സ്കാനിംഗ്, ഐ സ്കാനിംഗ് സൗകര്യങ്ങളുള്ള 34 ഇ-ഗേറ്റുകളും 38 ഇമിഗ്രേഷൻ കൗണ്ടറുകളും യാത്രക്കാര്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പ്രോസസ്സിംഗ് കാര്യക്ഷമമാക്കുന്നതിനും കുറഞ്ഞ കാത്തിരിപ്പ് സമയം ഉറപ്പാക്കുന്നതിനുമായി അത്യാധുനിക ഫേഷ്യല്‍ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും പുതിയ ടെര്‍മിനലില്‍ നടപ്പാക്കും.

 

പുതിയ ടെര്‍മിനലില്‍ 160 ഷോപ്പുകളും ഭക്ഷണ പാനീയ ഔട്ട് ലെറ്റുകളും ഉണ്ടാകും. ആകെ 35,000 ചതുരശ്ര മീറ്റര്‍ റീട്ടെയില്‍ സ്പെയിസ്. വൈവിധ്യമാര്‍ന്ന ഷോപ്പിംഗ്, ഡൈനിംഗ് അവസരങ്ങളാണ് അതിഥികളുടെ യാത്രാ അനുഭവത്തെ മെച്ചപ്പെടുത്താനായി വാഗ്ദാനം ചെയ്യുന്നത്.